തിരുവനന്തപുരം: മത്സ്യഫെഡിൽ നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളും കണ്ടെത്തുന്നതിനു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് കിട്ടിയാൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അറിയിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യും.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാർ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കണം. ഈ സർക്കാരിന്റെ കാലത്തുതന്നെ മുഴുവൻ മത്സ്യത്തൊഴിലാളിക്കും ഭവനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അദാലത്തിൽ ലഭിച്ച 201 അപേക്ഷകളിൽ 146 അപേക്ഷകൾ തീർപ്പാക്കി. 14.21 കോടി രൂപ ഇത്തരത്തിൽ ഇൻഷ്വറൻസ് കന്പനികളിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്കു വാങ്ങിക്കൊടുത്തതായും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി മേഖലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്യും.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാർ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കണം. ഈ സർക്കാരിന്റെ കാലത്തുതന്നെ മുഴുവൻ മത്സ്യത്തൊഴിലാളിക്കും ഭവനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അദാലത്തിൽ ലഭിച്ച 201 അപേക്ഷകളിൽ 146 അപേക്ഷകൾ തീർപ്പാക്കി. 14.21 കോടി രൂപ ഇത്തരത്തിൽ ഇൻഷ്വറൻസ് കന്പനികളിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്കു വാങ്ങിക്കൊടുത്തതായും മന്ത്രി പറഞ്ഞു.