ബാലുശേരി: ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഒരാളെക്കൂടി പോലീസ് പിടികൂടി. ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിഷ്ണുരാജിനെ മര്‍ദ്ദിച്ച എസ്ഡിപിഐ നേതാവ് സഫീറാണു പിടിയിലായത്. ഇയാളടക്കം പത്തു പേരാണു കേസില്‍ ഇതുവരെ പിടിയിലായത്.
ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാണെന്നു പോലീസ് വ്യക്തമാക്കി. ഒന്‍പതു പേരെ നേരത്തെ പിടികൂടിയിരുന്നുവെങ്കിലും ഒളിവില്‍ പോയ സഫീറടക്കമുള്ള പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കിയതിനുശേഷം മര്‍ദ്ദിച്ചത് സഫീറാണെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എസ്ഡിപിഐ ജില്ലാ വോളന്റിയര്‍ വൈസ് ക്യാപ്റ്റനാണു പിടിയിലായ സഫീര്‍. നേരത്തെ വധശ്രമക്കേസില്‍ റിമാൻഡിലായിട്ടുണ്ട്. 29 പേരെ കേസില്‍ പ്രതിചേര്‍ത്തെങ്കിലും ഇതില്‍ ഭൂരിഭാഗം പ്രതികളും ഒളിവിലാണ്.
ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാണെന്നു പോലീസ് വ്യക്തമാക്കി. ഒന്‍പതു പേരെ നേരത്തെ പിടികൂടിയിരുന്നുവെങ്കിലും ഒളിവില്‍ പോയ സഫീറടക്കമുള്ള പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കിയതിനുശേഷം മര്‍ദ്ദിച്ചത് സഫീറാണെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എസ്ഡിപിഐ ജില്ലാ വോളന്റിയര്‍ വൈസ് ക്യാപ്റ്റനാണു പിടിയിലായ സഫീര്‍. നേരത്തെ വധശ്രമക്കേസില്‍ റിമാൻഡിലായിട്ടുണ്ട്. 29 പേരെ കേസില്‍ പ്രതിചേര്‍ത്തെങ്കിലും ഇതില്‍ ഭൂരിഭാഗം പ്രതികളും ഒളിവിലാണ്.