തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ഉദ്ഘാടനം 30നു പാറശാലയിൽ നടക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു നിയസഭയെ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നതെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനുമായി നടത്തിയ നിരന്തര ചർച്ചകളാണു പദ്ധതിയെ യാഥാർഥ്യമാകുന്നതിലേക്ക് എത്തിച്ചത്. പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളെ കൂട്ടി യോജിപ്പിച്ച് ചർച്ചകൾ നടത്തിയതിന്റെ ഫലമാണ് അവിടെ ആദ്യ ഗ്രാമവണ്ടി ഓടുന്നതിനു കാരണമായത്.
98 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ഭരണനിർവഹണ ഓഫീസുകളുടെ എണ്ണം ജൂലൈ 18 മുതൽ 15 ആയി ചുരുങ്ങും. വർക്ക് ഷോപ്പുകളുടെ എണ്ണം 22 ആയി ചുരുക്കും. ഭരണനിർവഹണ ഓഫീസ് മാറുന്നതു ഡിപ്പോകളിലെ ബസ് സർവീസുകളെ ബാധിക്കില്ല. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ പ്രഫഷണൽ ബോർഡ് രൂപീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
യാത്രക്കാർ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണു കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി. ഡീസൽ ബൾക്ക് പർച്ചേസിംഗിന് വില കേന്ദ്രം വർദ്ധിപ്പിച്ചപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് യാത്ര ഫ്യൂവൽസ് റീട്ടെയിൽ ഔട്ട്ലെറ്റ് പദ്ധതി നടപ്പിലാക്കിയതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനുമായി നടത്തിയ നിരന്തര ചർച്ചകളാണു പദ്ധതിയെ യാഥാർഥ്യമാകുന്നതിലേക്ക് എത്തിച്ചത്. പാറശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളെ കൂട്ടി യോജിപ്പിച്ച് ചർച്ചകൾ നടത്തിയതിന്റെ ഫലമാണ് അവിടെ ആദ്യ ഗ്രാമവണ്ടി ഓടുന്നതിനു കാരണമായത്.
98 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ ഭരണനിർവഹണ ഓഫീസുകളുടെ എണ്ണം ജൂലൈ 18 മുതൽ 15 ആയി ചുരുങ്ങും. വർക്ക് ഷോപ്പുകളുടെ എണ്ണം 22 ആയി ചുരുക്കും. ഭരണനിർവഹണ ഓഫീസ് മാറുന്നതു ഡിപ്പോകളിലെ ബസ് സർവീസുകളെ ബാധിക്കില്ല. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ പ്രഫഷണൽ ബോർഡ് രൂപീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി.
യാത്രക്കാർ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണു കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി. ഡീസൽ ബൾക്ക് പർച്ചേസിംഗിന് വില കേന്ദ്രം വർദ്ധിപ്പിച്ചപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് യാത്ര ഫ്യൂവൽസ് റീട്ടെയിൽ ഔട്ട്ലെറ്റ് പദ്ധതി നടപ്പിലാക്കിയതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.