തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേർക്കു നടന്ന അക്രമ സംഭവത്തിനിടെ മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ടു തകർത്തത് എസ്എഫ്ഐക്കാരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചു പോലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24ന് വയനാട് എംപിയുടെ ഓഫീസിലേക്ക് വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഏതാനും പ്രവർത്തകർ എംപിയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വൈകുന്നേരം 3.54 നോടെ എംപിയുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന പ്രവർത്തകരെയെല്ലാം ഓഫീസിൽ നിന്നും പുറത്താക്കിയിരുന്നു.
അതിനുശേഷം 4.04നു പോലീസ് ഫോട്ടോഗ്രഫർ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ മഹാത്മാഗാന്ധിയുടെ ചിത്രം യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചു. ചില മലയാളം ചാനലുകൾ വീഡിയോ റെക്കോർഡ് ചെയ്ത് ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഓഫീസിൽ നിന്നു പുറത്താക്കിയ ശേഷം കോണ്‍ഗ്രസുകാരാണ് ഓഫിസിൽ ഉണ്ടായിരുന്നത്. തുടർന്ന് വൈകുന്നേരം 4.29ന് രണ്ടാമത് ഫോട്ടോ എടുക്കുന്പോൾ ഓഫീസ് മുറിക്കകത്ത് ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയിൽ നിലത്തു വീണും ചില്ലുകൾ തകർന്നും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഫാട്ടോഗ്രഫർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 24ന് വയനാട് എംപിയുടെ ഓഫീസിലേക്ക് വിദ്യാർഥി സംഘടനാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഏതാനും പ്രവർത്തകർ എംപിയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വൈകുന്നേരം 3.54 നോടെ എംപിയുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന പ്രവർത്തകരെയെല്ലാം ഓഫീസിൽ നിന്നും പുറത്താക്കിയിരുന്നു.
അതിനുശേഷം 4.04നു പോലീസ് ഫോട്ടോഗ്രഫർ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ മഹാത്മാഗാന്ധിയുടെ ചിത്രം യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചു. ചില മലയാളം ചാനലുകൾ വീഡിയോ റെക്കോർഡ് ചെയ്ത് ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തകരെ ഓഫീസിൽ നിന്നു പുറത്താക്കിയ ശേഷം കോണ്‍ഗ്രസുകാരാണ് ഓഫിസിൽ ഉണ്ടായിരുന്നത്. തുടർന്ന് വൈകുന്നേരം 4.29ന് രണ്ടാമത് ഫോട്ടോ എടുക്കുന്പോൾ ഓഫീസ് മുറിക്കകത്ത് ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയിൽ നിലത്തു വീണും ചില്ലുകൾ തകർന്നും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഫാട്ടോഗ്രഫർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.