തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത എസ്എഫ്ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോർട്ട് പോലീസ് നൽകിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി തള്ളിപ്പറയാൻ നിർബന്ധിതനായിയെങ്കിലും ഗാന്ധി ചിത്രം കാട്ടി മുഖ്യമന്ത്രി എസ്എഫ്ഐക്കാരെ ന്യായീകരിച്ചിരുന്നു.
എസ്എഫ്ഐ നേതാക്കൾക്കെതിരായ പോലീസ് നടപടിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി രംഗത്തു വരികയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാഹുലിന്റെ ഓഫീസ് അക്രമിച്ചപ്പോൾ കൈയും കെട്ടി നോക്കിനിന്ന പോലീസാണ് എസ്എഫ്ഐക്കാരെ വെള്ളപൂശിയ റിപ്പോർട്ട് തയാറാക്കിയതെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. അക്രമത്തെ പരസ്യമായി തള്ളിപ്പറയാൻ നിർബന്ധിതനായിയെങ്കിലും ഗാന്ധി ചിത്രം കാട്ടി മുഖ്യമന്ത്രി എസ്എഫ്ഐക്കാരെ ന്യായീകരിച്ചിരുന്നു.
എസ്എഫ്ഐ നേതാക്കൾക്കെതിരായ പോലീസ് നടപടിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായി രംഗത്തു വരികയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാഹുലിന്റെ ഓഫീസ് അക്രമിച്ചപ്പോൾ കൈയും കെട്ടി നോക്കിനിന്ന പോലീസാണ് എസ്എഫ്ഐക്കാരെ വെള്ളപൂശിയ റിപ്പോർട്ട് തയാറാക്കിയതെന്നും സുധാകരൻ പറഞ്ഞു.