തിരുവനന്തപുരം: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങൾ (ബദൽ സ്കൂളുകൾ) നിർത്തലാക്കുന്പോൾ വിദ്യാർഥികൾക്ക് അടുത്തുള്ള എൽപി സ്കൂളിൽ തുടർപഠനം സാധ്യമാക്കാമെന്നുള്ള സർവേയുടെ അടിസ്ഥാനത്തിൽ നടത്തിയ പുന:പരിശോധനയിൽ നാല് എണ്ണം മാത്രമാണ് ഉടനടി നിർത്തലാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുള്ളതെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.
നിർത്തലാക്കപ്പെട്ട കേന്ദ്രങ്ങളിലെ വിദ്യാർഥികളെ അടുത്തുള്ള പ്രൈമറി സ്കൂളുകളിൽ ചേർത്തു പഠനം തുടരുന്നു. തുടർപഠനം നടത്തുന്ന സ്കൂളുകളിലേയ്ക്ക് യാത്രാസൗകര്യം ആവശ്യമെങ്കിൽ സമഗ്രശിക്ഷ കേരളയുടെ സഹായത്തോടെ അതു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിർത്തലാക്കപ്പെട്ട കേന്ദ്രങ്ങളിലെ വിദ്യാർഥികളെ അടുത്തുള്ള പ്രൈമറി സ്കൂളുകളിൽ ചേർത്തു പഠനം തുടരുന്നു. തുടർപഠനം നടത്തുന്ന സ്കൂളുകളിലേയ്ക്ക് യാത്രാസൗകര്യം ആവശ്യമെങ്കിൽ സമഗ്രശിക്ഷ കേരളയുടെ സഹായത്തോടെ അതു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.