കൊച്ചി: എത്രനാള്‍ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും തനിക്കും കുടുംബത്തിനുമെതിരേ വധഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുന്‍മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് വ്യക്തമാക്കി നൗഫല്‍ എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചു. ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നു. അതിനാല്‍ അത്തരം ഭീഷണിയൊന്നും മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോഴുണ്ടായ ഭീഷണി ഫോണ്‍കോള്‍ വഴി നേരിട്ടുള്ളതാണെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് നെറ്റ് വഴിയുള്ളതും ആരാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്താത്തവയുമായിരുന്നു. ഇപ്പോള്‍ സ്വന്തം പേരും വിവരങ്ങളും വെളിപ്പെടുത്തിയാണ് ഭീഷണി.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കെ.ടി. ജലീലിന്റെയുമൊക്കെ പേരുകളിലുള്ള വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നുള്ള മുന്നറിയിപ്പാണ് ശനിയാഴ്ച രാവിലെ മുതല്‍ തനിക്ക് ലഭിക്കുന്നത്. രണ്ടാമതു വന്ന ഫോണ്‍ കോളില്‍ മരട് അനീഷ് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. ഭീഷണി സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോള്‍ റിക്കാര്‍ഡിംഗും സ്ക്രീന്‍ഷോട്ടും സഹിതമാണ് പരാതി അയച്ചതെന്നും സ്വപ്ന പറഞ്ഞു.
ഇതിനിടെ, സ്വപ്ന സുരേഷ് വരാപ്പുഴയിലേക്ക് താമസം മാറി. പറവൂർ കൂനമ്മാവിനു സമീപം കോട്ടുവള്ളി പീപ്പിൾസ് റോഡിലെ ഇരുനില വീട്ടിലേക്കാണ് ഞായറാഴ്ച താമസം മാറിയത്.
അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നെച്ചിതടത്തിൽ വീട്ടിൽ നൗഫലിനെ (39) തിരൂർക്കാട്ടെ വീട്ടിലെത്തി മങ്കട പോലീസ് അറസ്റ്റു ചെയ്തു. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കെ.ടി. ജലീലിന്റെയുമൊക്കെ പേരുകളിലുള്ള വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇല്ലാതാക്കുമെന്നുള്ള മുന്നറിയിപ്പാണ് ശനിയാഴ്ച രാവിലെ മുതല്‍ തനിക്ക് ലഭിക്കുന്നത്. രണ്ടാമതു വന്ന ഫോണ്‍ കോളില്‍ മരട് അനീഷ് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. ഭീഷണി സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോള്‍ റിക്കാര്‍ഡിംഗും സ്ക്രീന്‍ഷോട്ടും സഹിതമാണ് പരാതി അയച്ചതെന്നും സ്വപ്ന പറഞ്ഞു.
ഇതിനിടെ, സ്വപ്ന സുരേഷ് വരാപ്പുഴയിലേക്ക് താമസം മാറി. പറവൂർ കൂനമ്മാവിനു സമീപം കോട്ടുവള്ളി പീപ്പിൾസ് റോഡിലെ ഇരുനില വീട്ടിലേക്കാണ് ഞായറാഴ്ച താമസം മാറിയത്.
അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നെച്ചിതടത്തിൽ വീട്ടിൽ നൗഫലിനെ (39) തിരൂർക്കാട്ടെ വീട്ടിലെത്തി മങ്കട പോലീസ് അറസ്റ്റു ചെയ്തു. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.