തിരുവനന്തപുരം: സംസ്ഥാന സർക്കാർ പോകുന്നത് കെഎസ്ആർടിസിയേക്കാൾ അപകടകരമായ അവസ്ഥയിലേക്കെന്നു റിട്ട. ജസ്റ്റീസ് കെമാൽ പാഷ. കെഎസ്ആർടിസിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെഎസ്ആർടിസി വർക്കേഴ്സ് ഫെഡറേഷനും സംയുക്തമായി വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച ബഹുജന കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനം കൊണ്ടുവരും എന്നു പറയുന്നതല്ലാതെ കൊണ്ടുവരുന്നില്ല. കെ റെയിൽ ആണ് വികസനമായി പറയുന്നത്. അതു നടക്കില്ല. എങ്കിലും കുറച്ചു നാൾ അതു പറഞ്ഞുകൊണ്ടു നടക്കും. ശന്പളം കൊടുക്കാൻ പണമില്ല. നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്തുക മാത്രമാണ് ലക്ഷ്യം. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു വെറുതേ ഇട്ടിരിക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നതിനേക്കാൾ മൂന്നു-നാലിരട്ടി കടത്തിലാണ് ഇന്ന് സംസ്ഥാന സർക്കാർ. ഇങ്ങനെ പോയാൽ കേരളം വൈകാതെ ശ്രീലങ്കയുടെ അവസ്ഥയിലേക്കെത്തുമെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു.
വികസനം കൊണ്ടുവരും എന്നു പറയുന്നതല്ലാതെ കൊണ്ടുവരുന്നില്ല. കെ റെയിൽ ആണ് വികസനമായി പറയുന്നത്. അതു നടക്കില്ല. എങ്കിലും കുറച്ചു നാൾ അതു പറഞ്ഞുകൊണ്ടു നടക്കും. ശന്പളം കൊടുക്കാൻ പണമില്ല. നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്തുക മാത്രമാണ് ലക്ഷ്യം. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു വെറുതേ ഇട്ടിരിക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നതിനേക്കാൾ മൂന്നു-നാലിരട്ടി കടത്തിലാണ് ഇന്ന് സംസ്ഥാന സർക്കാർ. ഇങ്ങനെ പോയാൽ കേരളം വൈകാതെ ശ്രീലങ്കയുടെ അവസ്ഥയിലേക്കെത്തുമെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു.