തിരുവനന്തപുരം: കെ.ടി. ജലീൽ എംഎൽഎ നൽകിയ ഗൂഢാലോചനക്കേസിൽ മൊഴിനൽകാനെത്തിയ മുൻ എംഎൽഎ പി.സി. ജോർജിനെ മറ്റൊരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് മ്യൂസിയം പോലീസ്.
ജലീൽ നൽകിയ കേസിൽ നോട്ടീസ് ലഭിച്ച പി.സി. ജോർജ് ഹാജരാകാമെന്നു ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ ജോർജ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകുന്നതിനു മുന്പ് മാധ്യമങ്ങളോടു സംസാരിച്ചു. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരേ നിരന്തരം കേസെടുക്കുന്നതെന്നും പിണറായിക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്നും പി.സി. ജോർജ് പറഞ്ഞു.
ഇതിനു ശേഷം ജോർജ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു മുന്നിൽ ഹാജരായി മൊഴിയെടുക്കൽ ആരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഇന്നലെ ഉച്ചയോടെയാണു സോളാർ കേസിലെ പ്രതി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പി.സി. ജോർജിനെതിരേ പീഡനപരാതി നൽകിയത്. പൊടുന്നനെ ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി മ്യൂസിയം പോലീസ് കേസെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ മ്യൂസിയം പോലീസ് ആരംഭിച്ചിരുന്നു.
പീഡനക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോകുന്ന വിവരം അപ്പോഴാണു ജോർജും അറിയുന്നത്. ഉടൻ അദ്ദേഹം തന്റെ അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിനെ വിളിച്ചുവരുത്തി. അഭിഭാഷകനുമായി സംസാരിക്കാൻ പോലീസ് അവസരം നൽകി. മൂന്നോടെ ജോർജിനെ അറസ്റ്റ് ചെയ്തു. ഒന്നരമാസത്തിനിടെ മൂന്നാം തവണയാണു ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പി.സി. ജോർജിനു ജാമ്യം
തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ പി.സി. ജോർജിന് ഉപാധികളോടെ ജാമ്യം. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കുറ്റപത്രം നൽകുന്നതു വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. വൈകുന്നേരം 6.30ന് പോലീസ് ജോർജിനെ കോടതിയിൽ ഹാജരാക്കി. തുറന്ന കോടതിയിലാണ് കേസ് പരിഗണിച്ചത്.
ജലീൽ നൽകിയ കേസിൽ നോട്ടീസ് ലഭിച്ച പി.സി. ജോർജ് ഹാജരാകാമെന്നു ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ ജോർജ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകുന്നതിനു മുന്പ് മാധ്യമങ്ങളോടു സംസാരിച്ചു. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരേ നിരന്തരം കേസെടുക്കുന്നതെന്നും പിണറായിക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്നും പി.സി. ജോർജ് പറഞ്ഞു.
ഇതിനു ശേഷം ജോർജ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനു മുന്നിൽ ഹാജരായി മൊഴിയെടുക്കൽ ആരംഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഇന്നലെ ഉച്ചയോടെയാണു സോളാർ കേസിലെ പ്രതി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പി.സി. ജോർജിനെതിരേ പീഡനപരാതി നൽകിയത്. പൊടുന്നനെ ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പു ചുമത്തി മ്യൂസിയം പോലീസ് കേസെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പൂർത്തിയായതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ മ്യൂസിയം പോലീസ് ആരംഭിച്ചിരുന്നു.
പീഡനക്കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോകുന്ന വിവരം അപ്പോഴാണു ജോർജും അറിയുന്നത്. ഉടൻ അദ്ദേഹം തന്റെ അഭിഭാഷകനായ ശാസ്തമംഗലം അജിത്കുമാറിനെ വിളിച്ചുവരുത്തി. അഭിഭാഷകനുമായി സംസാരിക്കാൻ പോലീസ് അവസരം നൽകി. മൂന്നോടെ ജോർജിനെ അറസ്റ്റ് ചെയ്തു. ഒന്നരമാസത്തിനിടെ മൂന്നാം തവണയാണു ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
പി.സി. ജോർജിനു ജാമ്യം
തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ പി.സി. ജോർജിന് ഉപാധികളോടെ ജാമ്യം. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കുറ്റപത്രം നൽകുന്നതു വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. വൈകുന്നേരം 6.30ന് പോലീസ് ജോർജിനെ കോടതിയിൽ ഹാജരാക്കി. തുറന്ന കോടതിയിലാണ് കേസ് പരിഗണിച്ചത്.