നെടുമ്പാശേരി: വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായ യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയതിനെത്തുടർന്ന് പോലീസിന്റെ പിടിയിലായി. കൊച്ചിയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ഓസ്ട്രേലിയയിലേക്കു പോകാനെത്തിയ മാമ്മൻ ജോസഫി(63)നെ അധികൃതർ പിടികൂടി നെടുമ്പാശേരി പോലീസിനു കൈമാറി.
ഭാര്യയുമൊത്താണ് ഇയാൾ യാത്രയ്ക്കെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ചു ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ ജീവനക്കാരി സുരക്ഷാ വിഭാഗത്തിനു സന്ദേശം നൽകുകയായിരുന്നു. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദമ്പതികളുടെ ബാഗേജ്, ദേഹപരിശോധനകൾ നടത്തി. ബാഗിൽ ബോംബാണെന്നു ഭീഷണിയുയർത്തിയതിനാണ് മാമ്മൻ ജോസഫിന്റെ യാത്ര വിലക്കി പോലീസിനു കൈമാറിയത്. വിശദമായ അന്വേഷണത്തിനായി പോലീസ് കേസെടുത്തു.
ഭാര്യയുമൊത്താണ് ഇയാൾ യാത്രയ്ക്കെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവർത്തിച്ചു ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ ജീവനക്കാരി സുരക്ഷാ വിഭാഗത്തിനു സന്ദേശം നൽകുകയായിരുന്നു. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദമ്പതികളുടെ ബാഗേജ്, ദേഹപരിശോധനകൾ നടത്തി. ബാഗിൽ ബോംബാണെന്നു ഭീഷണിയുയർത്തിയതിനാണ് മാമ്മൻ ജോസഫിന്റെ യാത്ര വിലക്കി പോലീസിനു കൈമാറിയത്. വിശദമായ അന്വേഷണത്തിനായി പോലീസ് കേസെടുത്തു.