തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നയെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി മുഖ്യൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
സ്വപ്ന പറഞ്ഞത് അസത്യങ്ങളാണെങ്കിൽ എന്തുകൊണ്ട് നിയമനടപടികളെടുത്തു കൂടാ. അപകീർത്തിക്കേസ് കൊടുത്താൽ ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കും. ഇതൊന്നും സ്വപ്നയ്ക്കെതിരേ ചെയ്യാൻ മുതിരാത്ത മുഖ്യമന്ത്രിയെ ആരാണ് സംശയിക്കാത്തത്. നിയമസഭയിൽ പറഞ്ഞ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
സ്വപ്നയെ സ്വാധീനിക്കാൻ ഇടനിലക്കാരെ ഇറക്കിയ സംഭവമടക്കം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എകെജി സെന്ററിൽ സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നു പറഞ്ഞത് ഇ.പി. ജയരാജന്റെ സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് സതീശൻ പറഞ്ഞു. ബോംബ് വീണ് എകെജി സെന്റർ കുലുങ്ങിയെന്നാണ് ഇ.പി. പറയുന്നത്. എവിടെയാണ് കുലുങ്ങിയതെന്ന് കണ്ടുപിടിക്കാൻ പോലീസിന് പുതിയ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടി വരുമെന്നും സതീശൻ പരിഹസിച്ചു.
സ്വപ്ന പറഞ്ഞത് അസത്യങ്ങളാണെങ്കിൽ എന്തുകൊണ്ട് നിയമനടപടികളെടുത്തു കൂടാ. അപകീർത്തിക്കേസ് കൊടുത്താൽ ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കും. ഇതൊന്നും സ്വപ്നയ്ക്കെതിരേ ചെയ്യാൻ മുതിരാത്ത മുഖ്യമന്ത്രിയെ ആരാണ് സംശയിക്കാത്തത്. നിയമസഭയിൽ പറഞ്ഞ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
സ്വപ്നയെ സ്വാധീനിക്കാൻ ഇടനിലക്കാരെ ഇറക്കിയ സംഭവമടക്കം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എകെജി സെന്ററിൽ സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നു പറഞ്ഞത് ഇ.പി. ജയരാജന്റെ സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് സതീശൻ പറഞ്ഞു. ബോംബ് വീണ് എകെജി സെന്റർ കുലുങ്ങിയെന്നാണ് ഇ.പി. പറയുന്നത്. എവിടെയാണ് കുലുങ്ങിയതെന്ന് കണ്ടുപിടിക്കാൻ പോലീസിന് പുതിയ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടി വരുമെന്നും സതീശൻ പരിഹസിച്ചു.