പത്തനംതിട്ട: 2011 ഫെബ്രുവരിയിൽ ട്രെയിന്‍ യാത്രയ്ക്കിടെ എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ സൗമ്യ (23) എന്ന പെണ്‍കുട്ടി വള്ളത്തോൾ നഗറിനു സമീപം അതിദാരുണമായി കൊല്ലപ്പെടാനിടയായ സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച അധിക സുരക്ഷാ സംവിധാനങ്ങള്‍ പാളി. ട്രെയിനുകളില്‍ വനിത കംപാര്‍ട്ട്മെന്റുകള്‍ക്ക് ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ച സുരക്ഷയാണ് ഇതില്‍ പ്രധാനം.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന അധ്യാപിക കോട്ടയം-മേലുകാവ് സ്വദേശി ജിന്‍സി ജോണ്‍ (37) തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് മരിച്ച സംഭവത്തെത്തുടർന്നുള്ള അന്വേഷണം എങ്ങുമെത്താത്തതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്.
ഒറ്റപ്പെട്ട നിലയിൽ
പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റ് ഇതര കംപാര്ട്ട്മെന്റുകളുമായി യാതൊരു ബന്ധവുമില്ല. ട്രെയിനിന്റെ പിന്‍ഭാഗത്തു തന്നെയാണ് ഇപ്പോഴും വനിതാ കംപാര്‍ട്ട്മെന്റ്. കോട്ടയം പാസഞ്ചറിൽ ജിന്‍സി സഞ്ചരിച്ചിരുന്ന കംപാര്‍ട്ട്മെന്റിനു ശേഷമുണ്ടായിരുന്നത് ഗാര്‍ഡിന്റെ ബോഗി മാത്രമാണ്. തൊട്ടു മുമ്പിലെ ബോഗിയില്‍ എന്തു നടന്നുവെന്നു ഗാര്ഡിനുമറിയില്ല.
സൗമ്യ സംഭവത്തെത്തുടർന്നു ട്രെയിനിന്റെ വനിതാ കംപാര്‍ട്ട്മെന്റില്‍ വനിതാ പോലീസിനെ അടക്കം നിയോഗിക്കാന്‍ നിര്‍ദേശമുണ്ടായതാണ്. രാത്രി ഏഴിനു ശേഷം അധിക സുരക്ഷയ്ക്കും നിര്‍ദേശമുണ്ടായി. എന്നാല്‍, ട്രെയിനിലെ സുരക്ഷാ സേനയുടെ അംഗബലം ഇപ്പോഴും കൂട്ടിയിട്ടില്ല.
വാഗ്ദാനങ്ങൾ പാഴായി
എന്തെങ്കിലും പരാതികളുണ്ടായാൽ സ്റ്റേഷനുകളിൽ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സേവനം ട്രെയിൻ വരുന്ന അവസരത്തിൽ ഉറപ്പാക്കുമെന്നു പറഞ്ഞിരുന്നു. വനിത കംപാർട്ട്മെന്റുകളോടു ചേർന്ന് ഇവരുടെ സാന്നിധ്യം ട്രെയിൻ സ്റ്റേഷനിൽ എത്തുന്ന അവസരത്തിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിലേക്കു ഗാർഡ്റൂമുമായി ബന്ധപ്പെടുത്തി വനിത കംപാർട്ട്മെന്റിൽ അലാറം സംവിധാനം വേണമെന്ന നിർദേശമുണ്ടായിരുന്നു.
സിസിടിവി കാമറകൾ ഘടിപ്പിക്കുന്നതും റെയിൽവേ ആലോചിച്ചിരുന്നു. സിസിടിവികൾ ഇതിനായി റെയിൽവേ വാങ്ങിയെങ്കിലും എല്ലാ ട്രെയിനുകളിലും എത്തിയില്ല.
നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന അധ്യാപിക കോട്ടയം-മേലുകാവ് സ്വദേശി ജിന്‍സി ജോണ്‍ (37) തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് മരിച്ച സംഭവത്തെത്തുടർന്നുള്ള അന്വേഷണം എങ്ങുമെത്താത്തതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്.
ഒറ്റപ്പെട്ട നിലയിൽ
പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റ് ഇതര കംപാര്ട്ട്മെന്റുകളുമായി യാതൊരു ബന്ധവുമില്ല. ട്രെയിനിന്റെ പിന്‍ഭാഗത്തു തന്നെയാണ് ഇപ്പോഴും വനിതാ കംപാര്‍ട്ട്മെന്റ്. കോട്ടയം പാസഞ്ചറിൽ ജിന്‍സി സഞ്ചരിച്ചിരുന്ന കംപാര്‍ട്ട്മെന്റിനു ശേഷമുണ്ടായിരുന്നത് ഗാര്‍ഡിന്റെ ബോഗി മാത്രമാണ്. തൊട്ടു മുമ്പിലെ ബോഗിയില്‍ എന്തു നടന്നുവെന്നു ഗാര്ഡിനുമറിയില്ല.
സൗമ്യ സംഭവത്തെത്തുടർന്നു ട്രെയിനിന്റെ വനിതാ കംപാര്‍ട്ട്മെന്റില്‍ വനിതാ പോലീസിനെ അടക്കം നിയോഗിക്കാന്‍ നിര്‍ദേശമുണ്ടായതാണ്. രാത്രി ഏഴിനു ശേഷം അധിക സുരക്ഷയ്ക്കും നിര്‍ദേശമുണ്ടായി. എന്നാല്‍, ട്രെയിനിലെ സുരക്ഷാ സേനയുടെ അംഗബലം ഇപ്പോഴും കൂട്ടിയിട്ടില്ല.
വാഗ്ദാനങ്ങൾ പാഴായി
എന്തെങ്കിലും പരാതികളുണ്ടായാൽ സ്റ്റേഷനുകളിൽ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സേവനം ട്രെയിൻ വരുന്ന അവസരത്തിൽ ഉറപ്പാക്കുമെന്നു പറഞ്ഞിരുന്നു. വനിത കംപാർട്ട്മെന്റുകളോടു ചേർന്ന് ഇവരുടെ സാന്നിധ്യം ട്രെയിൻ സ്റ്റേഷനിൽ എത്തുന്ന അവസരത്തിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിലേക്കു ഗാർഡ്റൂമുമായി ബന്ധപ്പെടുത്തി വനിത കംപാർട്ട്മെന്റിൽ അലാറം സംവിധാനം വേണമെന്ന നിർദേശമുണ്ടായിരുന്നു.
സിസിടിവി കാമറകൾ ഘടിപ്പിക്കുന്നതും റെയിൽവേ ആലോചിച്ചിരുന്നു. സിസിടിവികൾ ഇതിനായി റെയിൽവേ വാങ്ങിയെങ്കിലും എല്ലാ ട്രെയിനുകളിലും എത്തിയില്ല.