ചാത്തന്നൂർ: കെഎസ്ആർടി സി ജില്ലാ തലത്തിൽ ആരംഭിക്കുന്ന ഭരണനിർവഹണ ( ജില്ലാ ഓഫീസ് ) ഓഫീസുകൾ 18ന് പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ ഭരണപരവും ധനപരവുമായ നടപടികൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഓഫീസുകൾ ആരംഭിക്കുന്നത്.
ജില്ലാ ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നതോടെ യൂണിറ്റുകളിലെ ഓഫീസ് പ്രവർത്തനം നിർത്തലാക്കും. യൂണിറ്റുകൾ വെറും ഓപ്പറേറ്റിംഗ് സെന്ററുകളായി ചുരുങ്ങും. ഒരു ഇൻസ്പെക്ടറെ സ്റ്റേഷൻ മാനേജരായി നിയമിച്ച് സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. തൊണ്ണൂറിലധികമുള്ള യൂണിറ്റുകളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ 15 ജില്ലാ ഓഫീസുകളിലേയ്ക്ക് നിയോഗിക്കും. ഇപ്പോൾ നടക്കുന്ന കംപ്യൂട്ടറൈസേഷൻ പൂർത്തിയാകുന്നതോടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ എണ്ണം അധികമാകും. ഇവരെ മറ്റ് വിഭാഗങ്ങളിലേയ്ക്ക് നിയോഗിക്കുക അടിയന്തിരമായി പ്രായോഗികമല്ല.
ബസുകളുടെ വേഗം 50 കിലോമീറ്ററിൽ കൂടരുത്
മഴക്കാലമായതിനാൽ കെഎസ്ആർടിസി ബസുകളുടെ വേഗത 50 കിലോമീറ്ററിൽ കൂടരുതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കഴിഞ്ഞ ദിവസം നിർദേശം നല്കി. അപകടങ്ങൾ ഉണ്ടാകുന്നത് വർധിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ടയറുകൾ ത്രെഡ് വീയർ ഇൻഡിക്കേറ്ററിൽ കൂടുതൽ തേഞ്ഞവ അല്ലെന്ന് സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം.
മഴ വെള്ളം കെട്ടികിടക്കുന്ന റോഡിലൂടെ ഫസ്റ്റ് ഗിയറിലോ സെക്കൻഡ് ഗിയറിലോ മാത്രമേ ബസ് ഓടിക്കാവു. ബ്രേക്കിംഗ് ഒഴിവാക്കുക, ഹൈഡ്രോ പ്ലയനിംഗ് ഉപേക്ഷിക്കുക, ഫുട്ബോഡ് നനയുന്ന തരത്തിൽ റോഡിൽ വെള്ളമുണ്ടെങ്കിൽ ബസ് ഓടിക്കാതിരിക്കുക, മറ്റ് വാഹനങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കുകയും നിശ്ചിത വേഗതയിൽ മാത്രം ഓടിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും നല്കിയിട്ടുണ്ട്. ബസിലെ എല്ലാ വിധ ലൈറ്റുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുകയും വേണം.
ജില്ലാ ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നതോടെ യൂണിറ്റുകളിലെ ഓഫീസ് പ്രവർത്തനം നിർത്തലാക്കും. യൂണിറ്റുകൾ വെറും ഓപ്പറേറ്റിംഗ് സെന്ററുകളായി ചുരുങ്ങും. ഒരു ഇൻസ്പെക്ടറെ സ്റ്റേഷൻ മാനേജരായി നിയമിച്ച് സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. തൊണ്ണൂറിലധികമുള്ള യൂണിറ്റുകളിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ 15 ജില്ലാ ഓഫീസുകളിലേയ്ക്ക് നിയോഗിക്കും. ഇപ്പോൾ നടക്കുന്ന കംപ്യൂട്ടറൈസേഷൻ പൂർത്തിയാകുന്നതോടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ എണ്ണം അധികമാകും. ഇവരെ മറ്റ് വിഭാഗങ്ങളിലേയ്ക്ക് നിയോഗിക്കുക അടിയന്തിരമായി പ്രായോഗികമല്ല.
ബസുകളുടെ വേഗം 50 കിലോമീറ്ററിൽ കൂടരുത്
മഴക്കാലമായതിനാൽ കെഎസ്ആർടിസി ബസുകളുടെ വേഗത 50 കിലോമീറ്ററിൽ കൂടരുതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കഴിഞ്ഞ ദിവസം നിർദേശം നല്കി. അപകടങ്ങൾ ഉണ്ടാകുന്നത് വർധിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ടയറുകൾ ത്രെഡ് വീയർ ഇൻഡിക്കേറ്ററിൽ കൂടുതൽ തേഞ്ഞവ അല്ലെന്ന് സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം.
മഴ വെള്ളം കെട്ടികിടക്കുന്ന റോഡിലൂടെ ഫസ്റ്റ് ഗിയറിലോ സെക്കൻഡ് ഗിയറിലോ മാത്രമേ ബസ് ഓടിക്കാവു. ബ്രേക്കിംഗ് ഒഴിവാക്കുക, ഹൈഡ്രോ പ്ലയനിംഗ് ഉപേക്ഷിക്കുക, ഫുട്ബോഡ് നനയുന്ന തരത്തിൽ റോഡിൽ വെള്ളമുണ്ടെങ്കിൽ ബസ് ഓടിക്കാതിരിക്കുക, മറ്റ് വാഹനങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കുകയും നിശ്ചിത വേഗതയിൽ മാത്രം ഓടിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും നല്കിയിട്ടുണ്ട്. ബസിലെ എല്ലാ വിധ ലൈറ്റുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുകയും വേണം.