കൊച്ചി: ബാങ്കുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്ക് ഓഫീസുകൾക്കു മുന്നിൽ അഞ്ചിനു പ്രതിഷേധ ധർണ നടത്തും. തിരുവനന്തപുരത്തു സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണ്വീനറായ കാനറ ബാങ്കിന്റെ സർക്കിൾ ഓഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും.
വിവിധ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലുള്ള ക്ലറിക്കൽ ഒഴിവുകൾ ഐബിപിഎസ് പരസ്യപ്പെടുത്തിയെങ്കിലും കേരളത്തിൽ നാലു ബാങ്കുകളിൽ നിന്നായി 70 ഒഴിവുകൾ മാത്രമേ പരസ്യപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ചുമതല വഹിക്കുന്ന കാനറ ബാങ്കും വലിയ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കുമൊക്കെ പൂജ്യം വേക്കൻസി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ബാങ്കുകളിൽ മാത്രമായി കേരളത്തിൽ ആയിരത്തിലധികം ക്ലറിക്കൽ ഒഴിവുകൾ നിലനിൽക്കുമ്പോഴാണ് പൂജ്യം വേക്കൻസി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലുള്ള ക്ലറിക്കൽ ഒഴിവുകൾ ഐബിപിഎസ് പരസ്യപ്പെടുത്തിയെങ്കിലും കേരളത്തിൽ നാലു ബാങ്കുകളിൽ നിന്നായി 70 ഒഴിവുകൾ മാത്രമേ പരസ്യപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ചുമതല വഹിക്കുന്ന കാനറ ബാങ്കും വലിയ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കുമൊക്കെ പൂജ്യം വേക്കൻസി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ബാങ്കുകളിൽ മാത്രമായി കേരളത്തിൽ ആയിരത്തിലധികം ക്ലറിക്കൽ ഒഴിവുകൾ നിലനിൽക്കുമ്പോഴാണ് പൂജ്യം വേക്കൻസി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ ആരോപിച്ചു.