കൊച്ചി : എകെജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പങ്കില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. അക്രമത്തിനു പിന്നില്‍ യുഡിഎഫ് ആണെന്നു സിപിഎം പറയുന്നത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്? സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്നു ശ്രദ്ധ മാറ്റാമെന്നു കരുതുന്നവരാണ് അക്രമത്തിന് പിന്നിൽ.
ആക്രമണം സംബന്ധിച്ച് നേതൃത്വത്തിനു യാതൊരു വിവരവുമില്ല. സിസിടിവിയിലെ ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ അക്രമി ആരാണെന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തട്ടെ.
സര്‍ക്കാരിനെ മൂന്നു ദിവസമായി പ്രതിരോധത്തില്‍ വരിഞ്ഞു മുറുക്കി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഈ അക്രമത്തിനു മുതിരില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം.
സംഭവമുണ്ടായ രാത്രി തന്നെ സിപിഎം ഇറക്കിയ പ്രസ്താവനയില്‍ അക്രമത്തിനു പിന്നില്‍ യുഡിഎഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തേ തയാറാക്കി വച്ച പ്രസ്താവനയാണിത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോണ്‍ഗ്രസ് ഓഫീസുകളാണു തകര്‍ക്കപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ആക്രമണം സംബന്ധിച്ച് നേതൃത്വത്തിനു യാതൊരു വിവരവുമില്ല. സിസിടിവിയിലെ ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ അക്രമി ആരാണെന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തട്ടെ.
സര്‍ക്കാരിനെ മൂന്നു ദിവസമായി പ്രതിരോധത്തില്‍ വരിഞ്ഞു മുറുക്കി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഈ അക്രമത്തിനു മുതിരില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം.
സംഭവമുണ്ടായ രാത്രി തന്നെ സിപിഎം ഇറക്കിയ പ്രസ്താവനയില്‍ അക്രമത്തിനു പിന്നില്‍ യുഡിഎഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. നേരത്തേ തയാറാക്കി വച്ച പ്രസ്താവനയാണിത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോണ്‍ഗ്രസ് ഓഫീസുകളാണു തകര്‍ക്കപ്പെട്ടതെന്നും പ്രതിപക്ഷനേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.