കാസർഗോഡ്: പ്രവാസിയായ കുന്പള മുഗുവിലെ അബൂബക്കർ സിദ്ദിഖി (32)നെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവർ സ്വദേശി റിയാസ് ഹസൻ (33), ഉപ്പള സ്വദേശി അബ്ദുൾ റസാഖ് (46), കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് (33) എന്നിവരാണ് അറസ്റ്റിലായത്.
കേരള-കർണാടക അതിർത്തിയിൽവച്ചാണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു. ഇതിൽ റിയാസ് ഹസനും അബ്ദുൾ റസാഖുമാണ് ക്വട്ടേഷൻ നൽകിയത്. റിയാസിനു ഗോവയിൽ മണി എക്സ്ചേഞ്ച് സ്ഥാപനമുണ്ട്. ഇതു നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഇതുകൂടാതെ ചോക്ലേറ്റ് നിർമാണ യൂണിറ്റുമുണ്ട്. റസാഖിനു മഞ്ചേശ്വരത്ത് ന്യൂ സ്കൈ എന്നപേരിൽ ട്രാവൽ ഏജൻസിയുണ്ട്. ഇവരെക്കൂടാതെ രണ്ടുപേർകൂടി ചേർന്നാണ് 50 ലക്ഷം രൂപ മൂല്യംവരുന്ന വിദേശ കറൻസി മറ്റൊരാൾക്കു കൈമാറാനായി ദുബായിലുള്ള അബൂബക്കർ സിദ്ദിഖിനെ ഏൽപ്പിക്കുന്നത്. പണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാത്തതിന്റെ വിരോധത്തിൽ സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും സിദ്ദിഖിനെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് വരുത്തുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാറിന്റെ ഡ്രൈവറാണ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ക്വട്ടേഷൻ കൊടുത്ത അബ്ദുൾ അസീസ്, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച അബ്ദുൾ റഹീം എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ 15 പ്രതികളാണുള്ളത്. അതേസമയം ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കേരള-കർണാടക അതിർത്തിയിൽവച്ചാണ് ഇവരെ പിടികൂടിയതെന്നു പോലീസ് അറിയിച്ചു. ഇതിൽ റിയാസ് ഹസനും അബ്ദുൾ റസാഖുമാണ് ക്വട്ടേഷൻ നൽകിയത്. റിയാസിനു ഗോവയിൽ മണി എക്സ്ചേഞ്ച് സ്ഥാപനമുണ്ട്. ഇതു നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഇതുകൂടാതെ ചോക്ലേറ്റ് നിർമാണ യൂണിറ്റുമുണ്ട്. റസാഖിനു മഞ്ചേശ്വരത്ത് ന്യൂ സ്കൈ എന്നപേരിൽ ട്രാവൽ ഏജൻസിയുണ്ട്. ഇവരെക്കൂടാതെ രണ്ടുപേർകൂടി ചേർന്നാണ് 50 ലക്ഷം രൂപ മൂല്യംവരുന്ന വിദേശ കറൻസി മറ്റൊരാൾക്കു കൈമാറാനായി ദുബായിലുള്ള അബൂബക്കർ സിദ്ദിഖിനെ ഏൽപ്പിക്കുന്നത്. പണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാത്തതിന്റെ വിരോധത്തിൽ സിദ്ദിഖിന്റെ സഹോദരനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും സിദ്ദിഖിനെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് വരുത്തുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാറിന്റെ ഡ്രൈവറാണ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ക്വട്ടേഷൻ കൊടുത്ത അബ്ദുൾ അസീസ്, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച അബ്ദുൾ റഹീം എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ 15 പ്രതികളാണുള്ളത്. അതേസമയം ക്വട്ടേഷൻ സംഘാംഗങ്ങളിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.