സുൽത്താൻ ബത്തേരി: ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള ബഫർ സോണ്‍ വേണ്ടെന്നു രാഹുൽ ഗാന്ധി എംപി. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോണ്‍ പ്രഖ്യാപിച്ചാൽ അതിനെ എതിർക്കും. മുഖ്യമന്ത്രിയുടെ കോർട്ടിലാണു പന്ത്. ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളിൽനിന്നു മുഖ്യമന്ത്രി പിന്തിരിയണം. ജനങ്ങളുടെ ക്ഷേമത്തിനാണു മുഖ്യമന്ത്രി പ്രവർത്തിക്കേണ്ടത്. 2019ലെ സർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സർക്കാർ സൃഷ്ടിച്ച പ്രശ്നത്തിനു സർക്കാർതന്നെ പരിഹാരം കാണണം. സുപ്രീംകോടതി വിധി വന്നയുടനെ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. എന്തു നടപടിയാണു സർക്കാർ എടുത്തതെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ആശങ്ക അറിയിച്ചിരുന്നു- രാഹുൽഗാന്ധി പറഞ്ഞു.
ഓഫീസ് തല്ലിത്തകർത്താൽ ഭയപ്പെടുത്താമെന്നാണു സിപിഎമ്മിന്റെ വിചാരം. ബിജെപിയും സിപിഎമ്മും അക്രമത്തിലാണു വിശ്വസിക്കുന്നത്. അക്രമത്തിലൂടെ അഭിപ്രായം മാറ്റിയെടുക്കാൻ കഴിയുമെന്നു രണ്ടുകൂട്ടരും വിശ്വസിക്കുന്നു. ഇത് അവരുടെ മനസിലുള്ള ചിന്താക്കുഴപ്പമാണ്. അക്രമത്തെ ഭയപ്പെടാതെ ജീവിക്കുന്ന ജനങ്ങളാണു രാജ്യത്തുള്ളത്-രാഹുൽഗാന്ധി പറഞ്ഞു.
എംപി എന്ന നിലയിൽ ബഫർ സോണ്‍ വിഷയത്തിൽ ചെയ്യേണ്ടതെല്ലാം രാഹുൽഗാന്ധി ചെയ്തിട്ടുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാർ പൂർണമായും പരാജയപ്പെട്ടു. ബഫർ സോണ്‍ വേണ്ടെന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നതായും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.പി.എ. കരിം അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രി എം.കെ.മുനീർ, ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം, ടി. മുഹമ്മദ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോണ്‍ പ്രഖ്യാപിച്ചാൽ അതിനെ എതിർക്കും. മുഖ്യമന്ത്രിയുടെ കോർട്ടിലാണു പന്ത്. ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളിൽനിന്നു മുഖ്യമന്ത്രി പിന്തിരിയണം. ജനങ്ങളുടെ ക്ഷേമത്തിനാണു മുഖ്യമന്ത്രി പ്രവർത്തിക്കേണ്ടത്. 2019ലെ സർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സർക്കാർ സൃഷ്ടിച്ച പ്രശ്നത്തിനു സർക്കാർതന്നെ പരിഹാരം കാണണം. സുപ്രീംകോടതി വിധി വന്നയുടനെ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. എന്തു നടപടിയാണു സർക്കാർ എടുത്തതെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. പ്രധാനമന്ത്രിയെയും ആശങ്ക അറിയിച്ചിരുന്നു- രാഹുൽഗാന്ധി പറഞ്ഞു.
ഓഫീസ് തല്ലിത്തകർത്താൽ ഭയപ്പെടുത്താമെന്നാണു സിപിഎമ്മിന്റെ വിചാരം. ബിജെപിയും സിപിഎമ്മും അക്രമത്തിലാണു വിശ്വസിക്കുന്നത്. അക്രമത്തിലൂടെ അഭിപ്രായം മാറ്റിയെടുക്കാൻ കഴിയുമെന്നു രണ്ടുകൂട്ടരും വിശ്വസിക്കുന്നു. ഇത് അവരുടെ മനസിലുള്ള ചിന്താക്കുഴപ്പമാണ്. അക്രമത്തെ ഭയപ്പെടാതെ ജീവിക്കുന്ന ജനങ്ങളാണു രാജ്യത്തുള്ളത്-രാഹുൽഗാന്ധി പറഞ്ഞു.
എംപി എന്ന നിലയിൽ ബഫർ സോണ്‍ വിഷയത്തിൽ ചെയ്യേണ്ടതെല്ലാം രാഹുൽഗാന്ധി ചെയ്തിട്ടുണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാർ പൂർണമായും പരാജയപ്പെട്ടു. ബഫർ സോണ്‍ വേണ്ടെന്നു യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നതായും കേന്ദ്ര സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ ചെയർമാൻ പി.പി.എ. കരിം അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രി എം.കെ.മുനീർ, ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.ഏബ്രഹാം, ടി. മുഹമ്മദ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.