തിരുവനന്തപുരം: മത്സ്യഫെഡിൽ പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്നു മന്ത്രി സജി ചെറിയാൻ. നിലവിൽ മത്സ്യത്തൊഴിലാളികളെയാണു നൂറു ശതമാനവും മത്സ്യഫെഡിൽ നിയമിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ അനധികൃത നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കും.
മത്സ്യഫെഡിൽ ജീവനക്കാരുടെ വിരമിക്കൽമൂലം സ്ഥിരം ജീവനക്കാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗാർഥികളെ ലഭിക്കുന്നതിനു കാലതാമസം നേരിട്ടപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചു ഡെപ്യൂട്ടേഷൻ മുഖേനയും താത്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡിൽ ജീവനക്കാരുടെ വിരമിക്കൽമൂലം സ്ഥിരം ജീവനക്കാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. നിയമനങ്ങൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗാർഥികളെ ലഭിക്കുന്നതിനു കാലതാമസം നേരിട്ടപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചു ഡെപ്യൂട്ടേഷൻ മുഖേനയും താത്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.