തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കു നൽകുന്ന മണ്ണെണ്ണയിൽ സബ്സിഡി വർധിപ്പിക്കാൻ കഴിയില്ലെന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.
മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവർധനവു മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ എഞ്ചിൻ ക്ഷമതയുടെ അടിസ്ഥാനത്തിൽ മത്സ്യഫെഡ് മുഖേന നിശ്ചിത അളവ് മണ്ണെണ്ണ ലിറ്ററിന് 25 രൂപ സംസ്ഥാന സർക്കാർ സബ്സിഡി നൽകി വരുന്നുണ്ട്. കൂടാതെ സബ്സിഡിരഹിത മണ്ണെണ്ണ കൂടുതൽ അളവിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണെണ്ണ സബ്സിഡി കൂടുതൽ നൽകാൻ സംസ്ഥാന സർക്കാരിനു മാത്രം കഴിയില്ല. അനുദിനം മണ്ണെണ്ണ വില ഇരട്ടിയായി വർധിക്കുകയാണ്. എന്നാൽ ആവശ്യത്തിനുള്ള മണ്ണെണ്ണ കേന്ദ്രം നൽകുന്നില്ല. ഇതാണു പ്രതിസന്ധിക്കു കാരണം. ഒരു ലക്ഷം ലിറ്റർ മണ്ണെണ്ണയാണു വേണ്ടത്. ആവശ്യം പരിഗണിച്ചു ക്വാട്ട വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. ഇതിനു ഭരണ- പ്രതിപക്ഷകക്ഷികൾ യോജിച്ച പ്രക്ഷോഭത്തിനു മുന്നോട്ടു വരണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവർധനവു മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ എഞ്ചിൻ ക്ഷമതയുടെ അടിസ്ഥാനത്തിൽ മത്സ്യഫെഡ് മുഖേന നിശ്ചിത അളവ് മണ്ണെണ്ണ ലിറ്ററിന് 25 രൂപ സംസ്ഥാന സർക്കാർ സബ്സിഡി നൽകി വരുന്നുണ്ട്. കൂടാതെ സബ്സിഡിരഹിത മണ്ണെണ്ണ കൂടുതൽ അളവിൽ ലഭ്യമാക്കുന്നതിനു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണെണ്ണ സബ്സിഡി കൂടുതൽ നൽകാൻ സംസ്ഥാന സർക്കാരിനു മാത്രം കഴിയില്ല. അനുദിനം മണ്ണെണ്ണ വില ഇരട്ടിയായി വർധിക്കുകയാണ്. എന്നാൽ ആവശ്യത്തിനുള്ള മണ്ണെണ്ണ കേന്ദ്രം നൽകുന്നില്ല. ഇതാണു പ്രതിസന്ധിക്കു കാരണം. ഒരു ലക്ഷം ലിറ്റർ മണ്ണെണ്ണയാണു വേണ്ടത്. ആവശ്യം പരിഗണിച്ചു ക്വാട്ട വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. ഇതിനു ഭരണ- പ്രതിപക്ഷകക്ഷികൾ യോജിച്ച പ്രക്ഷോഭത്തിനു മുന്നോട്ടു വരണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.