സാബു ജോണ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു സ്തുതി പാടാൻ ഭരണപക്ഷത്തിപ്പോൾ മത്സരമാണ്. തുടക്കത്തിൽ സിപിഎമ്മുകാരായിരുന്നു ഈ ദൗത്യം ഏറ്റെടുത്തിരുന്നതെങ്കിൽ ഇപ്പോൾ മുന്നണിയിലെ ഘടകകക്ഷികളിൽപ്പെട്ടവരും കളത്തിലിറങ്ങിയിരിക്കുകയാണ്.
ഇതു കേട്ടു മടുത്തിട്ടാകാം, പ്രതിപക്ഷത്തെ മുതിർന്ന സാമാജികനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭരണപക്ഷത്തോടായി പറഞ്ഞു: “നിങ്ങൾ പിണറായിയെയും കൊണ്ടേ പോകൂ.” മുഖ്യന്ത്രിക്ക് തിരുവഞ്ചൂർ ഒരു മുന്നറിയിപ്പും നൽകി. “നിങ്ങൾ ഞങ്ങളെ സൂക്ഷിച്ചോ; പക്ഷേ ഈ പിന്തുണക്കാരെ കൂടുതൽ സൂക്ഷിക്കണം.”
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ആണ് ഇന്നലെ പുതിയ രൂപത്തിൽ പിണറായിസ്തുതി അവതരിപ്പിച്ചുകൊണ്ടു സിപിഎം അംഗങ്ങൾക്കുപോലും ഭീഷണി ആയേക്കുമെന്ന സൂചന നൽകിയത്. മുദ്രാവാക്യരൂപത്തിലായിരുന്നു തോമസ് കെ. തോമസ് പിണറായിയെ പുകഴ്ത്തിയത്. ഏതാനും വരികൾ ഇങ്ങനെ: “ഞങ്ങൾക്കുണ്ടൊരു നേതാവ്, പേരു പറഞ്ഞാൽ പേടിക്കും, വേണമെങ്കിൽ പറഞ്ഞേക്കാം, പിണറായി എന്നൊരു പേരാണ്, ധീരാ വീരാ പിണറായി, ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ...’’ പിണറായിയുടെ മകൾക്കെതിരേ മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളേക്കുറിച്ചു പറഞ്ഞും ഭരണപക്ഷത്തു പലരും രോഷം കൊണ്ടു. ഈ വിഷയത്തിലും പിണറായിക്ക് ഊറ്റമായ പിന്തുണ നൽകുകയായിരുന്നു ഭരണപക്ഷം. “അതു രക്തം വേറെയാ, ഒന്നും ഏശാൻ പോകുന്നില്ല. അതിനെയൊന്നും തൊട്ടുകളിക്കാൻ നിങ്ങൾ വളർന്നിട്ടില്ല...” ഇതായിരുന്നു തോമസ് കെ. തോമസിന്റെ നിലപാട്.
വൈദ്യുതി, വ്യവസായം വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ച തുടങ്ങിവച്ച ഭരണപക്ഷത്തെ സി.എച്ച്. കുഞ്ഞന്പുവിന്റെ ഇരയും ഡോ. മാത്യു കുഴൽനാടനായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണു കുഞ്ഞന്പുവിനെ ചൊടിപ്പിച്ചത്.
സഭയിലില്ലാത്ത ആളെക്കുറിച്ച് എന്തും പറയാമെന്നാണോ എന്നു ചോദിച്ച കുഞ്ഞന്പു, കള്ളം പറയുന്നതിലാണോ കുഴൽനാടൻ ഡോക്ടറേറ്റ് എടുത്തതെന്നും ചോദിച്ചു. ഇപ്പോൾ വീണ്ടും സ്വർണക്കടത്ത് കേസ് വിവാദമായതിനു പിന്നിലെ ഗൂഢാലോചനയിൽ വി.ഡി. സതീശനും പങ്കുണ്ടെന്നു സംശയിക്കുന്ന കുഞ്ഞന്പു, അന്വേഷണത്തിൽ അങ്ങനെ കണ്ടെത്തിയാൽ സതീശനും അകത്താകുമെന്ന പ്രവചനവും നടത്തി. കുഴൽനാടൻ സ്വപ്നയ്ക്കുവേണ്ടി വക്കാലത്ത് പറയുകയാണെന്നു കെ. ബാബു (നെന്മാറ) പറഞ്ഞു.
ഇപ്പോൾ സഭയിൽ മുഖ്യമന്ത്രിയെ സുഖിപ്പിക്കാനുള്ള വാഴ്ത്തുപാട്ടേ കേൾക്കാനുള്ളൂ എന്നായിരുന്നു ലീഗുകാരനായ നജീബ് കാന്തപുരത്തിന്റെ ആക്ഷേപം. തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നുമില്ലെന്നു നജീബ് പറഞ്ഞു.
തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തെ വലിയ കാര്യമായി ഭരണപക്ഷം കണക്കാക്കുന്നില്ല. ട്വന്റി ട്വന്റിയുടെ വോട്ടുപിടിച്ചത് ചില ആത്മാക്കൾ പൊറുക്കില്ലെന്നു സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രതിപക്ഷസമരത്തെ ബിജെപി- യുഡിഎഫ് കൂട്ടുകെട്ടാക്കിയാണു ചിറ്റിലപ്പിള്ളി ചിത്രീകരിച്ചത്. പ്രതിപക്ഷസമരക്കാർ അക്രമം അഴിച്ചുവിടുന്നു എന്നു പറഞ്ഞ്, സെമികേഡർ ആയപ്പോൾ ഇതാണെങ്കിൽ ഫുൾ കേഡർ ആയാൽ എന്തായിരിക്കും എന്നായിരുന്നു പി. മമ്മിക്കുട്ടിയുടെ ചോദ്യം.
എല്ലാം അമേരിക്കയിലേക്കു കടത്തുകയാണെന്നു ഷാജ്കിരണ് പറഞ്ഞപ്പോഴാണു മുഖ്യമന്ത്രിയുടെ മടിയിൽ കനമില്ലെന്നു പറയുന്നതു സത്യമാണെന്നു മനസിലായതെന്നായിരുന്നു റോജി എം. ജോണിന്റെ പക്ഷം. അഴിമതിവ്യവസായം മാത്രമാണു കേരളത്തിൽ വികസിച്ചതെന്നു കെ.കെ. രമ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും രമ പറഞ്ഞു.
രാവിലെ ശൂന്യവേളയിൽ ബഫർ സോണ് വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ ഭരണ- പ്രതിപക്ഷ വാക്പോരാണു നടന്നത്. ബഫർ സോണ് പ്രഖ്യാപനമുണ്ടായതിനു കാരണക്കാർ ആരെന്നു കണ്ടെത്താനുള്ള പഴിചാരലായിരുന്നു സഭയിൽ കണ്ടത്.
കേന്ദ്രത്തിൽ കോണ്ഗ്രസ് ഭരിച്ചിരുന്ന കാലത്തെ നടപടികളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും വാദിച്ചപ്പോൾ, 2019 ൽ ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായതെന്നു പ്രമേയത്തിന്റെ നോട്ടീസ് അവതാരകനായ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചൂണ്ടിക്കാട്ടി. ഒടുവിൽ പ്രതിപക്ഷ വാക്കൗട്ടിൽ ചർച്ചയ്ക്ക് അവസാനമായി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു സ്തുതി പാടാൻ ഭരണപക്ഷത്തിപ്പോൾ മത്സരമാണ്. തുടക്കത്തിൽ സിപിഎമ്മുകാരായിരുന്നു ഈ ദൗത്യം ഏറ്റെടുത്തിരുന്നതെങ്കിൽ ഇപ്പോൾ മുന്നണിയിലെ ഘടകകക്ഷികളിൽപ്പെട്ടവരും കളത്തിലിറങ്ങിയിരിക്കുകയാണ്.
ഇതു കേട്ടു മടുത്തിട്ടാകാം, പ്രതിപക്ഷത്തെ മുതിർന്ന സാമാജികനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭരണപക്ഷത്തോടായി പറഞ്ഞു: “നിങ്ങൾ പിണറായിയെയും കൊണ്ടേ പോകൂ.” മുഖ്യന്ത്രിക്ക് തിരുവഞ്ചൂർ ഒരു മുന്നറിയിപ്പും നൽകി. “നിങ്ങൾ ഞങ്ങളെ സൂക്ഷിച്ചോ; പക്ഷേ ഈ പിന്തുണക്കാരെ കൂടുതൽ സൂക്ഷിക്കണം.”
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ആണ് ഇന്നലെ പുതിയ രൂപത്തിൽ പിണറായിസ്തുതി അവതരിപ്പിച്ചുകൊണ്ടു സിപിഎം അംഗങ്ങൾക്കുപോലും ഭീഷണി ആയേക്കുമെന്ന സൂചന നൽകിയത്. മുദ്രാവാക്യരൂപത്തിലായിരുന്നു തോമസ് കെ. തോമസ് പിണറായിയെ പുകഴ്ത്തിയത്. ഏതാനും വരികൾ ഇങ്ങനെ: “ഞങ്ങൾക്കുണ്ടൊരു നേതാവ്, പേരു പറഞ്ഞാൽ പേടിക്കും, വേണമെങ്കിൽ പറഞ്ഞേക്കാം, പിണറായി എന്നൊരു പേരാണ്, ധീരാ വീരാ പിണറായി, ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ...’’ പിണറായിയുടെ മകൾക്കെതിരേ മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങളേക്കുറിച്ചു പറഞ്ഞും ഭരണപക്ഷത്തു പലരും രോഷം കൊണ്ടു. ഈ വിഷയത്തിലും പിണറായിക്ക് ഊറ്റമായ പിന്തുണ നൽകുകയായിരുന്നു ഭരണപക്ഷം. “അതു രക്തം വേറെയാ, ഒന്നും ഏശാൻ പോകുന്നില്ല. അതിനെയൊന്നും തൊട്ടുകളിക്കാൻ നിങ്ങൾ വളർന്നിട്ടില്ല...” ഇതായിരുന്നു തോമസ് കെ. തോമസിന്റെ നിലപാട്.
വൈദ്യുതി, വ്യവസായം വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ച തുടങ്ങിവച്ച ഭരണപക്ഷത്തെ സി.എച്ച്. കുഞ്ഞന്പുവിന്റെ ഇരയും ഡോ. മാത്യു കുഴൽനാടനായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ കുഴൽനാടൻ നടത്തിയ പരാമർശങ്ങളാണു കുഞ്ഞന്പുവിനെ ചൊടിപ്പിച്ചത്.
സഭയിലില്ലാത്ത ആളെക്കുറിച്ച് എന്തും പറയാമെന്നാണോ എന്നു ചോദിച്ച കുഞ്ഞന്പു, കള്ളം പറയുന്നതിലാണോ കുഴൽനാടൻ ഡോക്ടറേറ്റ് എടുത്തതെന്നും ചോദിച്ചു. ഇപ്പോൾ വീണ്ടും സ്വർണക്കടത്ത് കേസ് വിവാദമായതിനു പിന്നിലെ ഗൂഢാലോചനയിൽ വി.ഡി. സതീശനും പങ്കുണ്ടെന്നു സംശയിക്കുന്ന കുഞ്ഞന്പു, അന്വേഷണത്തിൽ അങ്ങനെ കണ്ടെത്തിയാൽ സതീശനും അകത്താകുമെന്ന പ്രവചനവും നടത്തി. കുഴൽനാടൻ സ്വപ്നയ്ക്കുവേണ്ടി വക്കാലത്ത് പറയുകയാണെന്നു കെ. ബാബു (നെന്മാറ) പറഞ്ഞു.
ഇപ്പോൾ സഭയിൽ മുഖ്യമന്ത്രിയെ സുഖിപ്പിക്കാനുള്ള വാഴ്ത്തുപാട്ടേ കേൾക്കാനുള്ളൂ എന്നായിരുന്നു ലീഗുകാരനായ നജീബ് കാന്തപുരത്തിന്റെ ആക്ഷേപം. തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നുമില്ലെന്നു നജീബ് പറഞ്ഞു.
തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തെ വലിയ കാര്യമായി ഭരണപക്ഷം കണക്കാക്കുന്നില്ല. ട്വന്റി ട്വന്റിയുടെ വോട്ടുപിടിച്ചത് ചില ആത്മാക്കൾ പൊറുക്കില്ലെന്നു സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. പ്രതിപക്ഷസമരത്തെ ബിജെപി- യുഡിഎഫ് കൂട്ടുകെട്ടാക്കിയാണു ചിറ്റിലപ്പിള്ളി ചിത്രീകരിച്ചത്. പ്രതിപക്ഷസമരക്കാർ അക്രമം അഴിച്ചുവിടുന്നു എന്നു പറഞ്ഞ്, സെമികേഡർ ആയപ്പോൾ ഇതാണെങ്കിൽ ഫുൾ കേഡർ ആയാൽ എന്തായിരിക്കും എന്നായിരുന്നു പി. മമ്മിക്കുട്ടിയുടെ ചോദ്യം.
എല്ലാം അമേരിക്കയിലേക്കു കടത്തുകയാണെന്നു ഷാജ്കിരണ് പറഞ്ഞപ്പോഴാണു മുഖ്യമന്ത്രിയുടെ മടിയിൽ കനമില്ലെന്നു പറയുന്നതു സത്യമാണെന്നു മനസിലായതെന്നായിരുന്നു റോജി എം. ജോണിന്റെ പക്ഷം. അഴിമതിവ്യവസായം മാത്രമാണു കേരളത്തിൽ വികസിച്ചതെന്നു കെ.കെ. രമ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും രമ പറഞ്ഞു.
രാവിലെ ശൂന്യവേളയിൽ ബഫർ സോണ് വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ ഭരണ- പ്രതിപക്ഷ വാക്പോരാണു നടന്നത്. ബഫർ സോണ് പ്രഖ്യാപനമുണ്ടായതിനു കാരണക്കാർ ആരെന്നു കണ്ടെത്താനുള്ള പഴിചാരലായിരുന്നു സഭയിൽ കണ്ടത്.
കേന്ദ്രത്തിൽ കോണ്ഗ്രസ് ഭരിച്ചിരുന്ന കാലത്തെ നടപടികളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും വാദിച്ചപ്പോൾ, 2019 ൽ ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായതെന്നു പ്രമേയത്തിന്റെ നോട്ടീസ് അവതാരകനായ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചൂണ്ടിക്കാട്ടി. ഒടുവിൽ പ്രതിപക്ഷ വാക്കൗട്ടിൽ ചർച്ചയ്ക്ക് അവസാനമായി.