തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറു വയസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഗവൺമെന്റ് സ്കൂളിലെ അധ്യാപകനായിരുന്ന ചൊവ്വന്നൂർ സ്വദേശി സുദാസിനെയാണ്(55) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
2011-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ ക്ലാസിലെ മറ്റു കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.
പരിക്കേറ്റ കുട്ടി അമ്മയോടു കാര്യങ്ങൾ വെളിപ്പെടുത്തിയതോ ടെയാണ് സംഭവം പുറത്തറിഞ്ഞതും കേസായതും. എരുമപ്പെട്ടി സിഐ ആയിരുന്ന ബാബു തോമസാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു, കെ.ബി. സുനിൽകുമാർ എന്നിവർ ഹാജരായി.
2011-ലാണ് കേസിനാസ്പദമായ സംഭവം. പ്രതി ജോലി ചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ ക്ലാസിലെ മറ്റു കുട്ടികളെ കളിക്കാൻ വിട്ടതിനു ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.
പരിക്കേറ്റ കുട്ടി അമ്മയോടു കാര്യങ്ങൾ വെളിപ്പെടുത്തിയതോ ടെയാണ് സംഭവം പുറത്തറിഞ്ഞതും കേസായതും. എരുമപ്പെട്ടി സിഐ ആയിരുന്ന ബാബു തോമസാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു, കെ.ബി. സുനിൽകുമാർ എന്നിവർ ഹാജരായി.