തിരുവനന്തപുരം: ബിരുദ പരീക്ഷാ സർട്ടിഫിക്കറ്റുകൾ ഫലം പ്രസിദ്ധീകരിച്ച് പരമാവധി 15 ദിവസത്തിനകം ലഭ്യമാക്കുന്നതിനു നടപടി കൈക്കൊള്ളണമെന്നു പരീക്ഷാ പരിഷ്കരണ കമ്മീഷന്റെ ശിപാർശ.
പരീക്ഷകൾ നടന്ന് ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തണമെന്നും ബിരുദ ബിരുദാനന്തര പ്രവേശന നടപടികൾ ജൂലൈ മാസത്തോടെ പൂർത്തിയാക്കണമെന്നും എംജി സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രഫ.സി.ടി അരവിന്ദകുമാർ ചെയർമാനായ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കമ്മീഷന്റെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ ചുവടെ:
* അടുത്ത അധ്യയന വർഷം മുതൽ എല്ലാ സർവകലാശാലകളും പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണു നടപ്പാക്കേണ്ടത്. പഠന വിഷയത്തിന്റെ വ്യാപ്തി, അവതരണം, ബോധന-പഠന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടെ പാഠ്യപദ്ധതി പ്രസ്താവന സമഗ്രമായിരിക്കണം. പാഠ്യപദ്ധതിയും ചട്ടങ്ങളും അതതു സർവകലാശാല രൂപവത്കരിക്കണം. കാലക്രമേണ സിലബസും മൂല്യനിർണയ തന്ത്രങ്ങളും അതതു കോളജുകൾ വികസിപ്പിക്കണം. . എല്ലാ മൂല്യനിർണയ രീതികളും കോഴ്സിനും പ്രോഗ്രാമിനുമായി നിർദേശിച്ചിട്ടുള്ള പഠന ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും.
*അധ്യാപകർക്കു വിപുലമായ പരിശീലനം നൽകുന്നതിന് എല്ലാ സർവകലാശാലകളും പാഠ്യപദ്ധതി വികസന കേന്ദ്രം സ്ഥാപിക്കേണ്ടതാണ്.
*എല്ലാ സർവകലാശാലകളും ഏകീകൃത ഗ്രേഡിംഗ് പാറ്റേണ് പിന്തുടരണം. എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി നിർദേശിച്ചിട്ടുള്ള 10 പോയിന്റ് സ്കെയിൽ ഗ്രേഡിംഗ് അനുയോജ്യമാണ്. അതിനാൽ, എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി ശിപാർശ ചെയ്യുന്ന ഡയറക്ട് ഗ്രേഡിംഗ് രീതി പിന്തുടരണം.
* പ്രവേശനത്തിനുള്ള കാര്യക്ഷമമായ സംവിധാനമാണെന്നു തെളിയിക്കപ്പെട്ട കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ എല്ലാ സർവകലാശാലകളും വിദ്യാർഥികളെ തെരഞ്ഞെടുക്കണം.
* സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ദേശീയതലത്തിലുള്ള വിജ്ഞാപനത്തോടുകൂടിയ പ്രവേശന പരീക്ഷയിലൂടെ നടത്തണം. ഓരോ സർവകലാശാലയും പരസ്പര കൂടിയാലോചനകൾക്കു ശേഷം പ്രവേശന പരീക്ഷകളുടെ തീയതികൾ നിശ്ചയിക്കണം.
* സർവകലാശാലയിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിക്കും ഒരു യുണീക്ക് സ്റ്റുഡന്റ് ഐഡി നൽകണം.
*എല്ലാ സർവകലാശാലകളും ഒരു സ്റ്റുഡന്റ് പോർട്ടൽ നടപ്പിലാക്കണം. വിദ്യാർഥിക്കു പഠന കാലയളവിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തയാറാക്കാനും പ്രാപ്തമാക്കുന്ന ഉപകരണങ്ങളും സേവനങ്ങളും ഉൾക്കൊള്ളിക്കണം. വിദ്യാർഥികളും സർവകലാശാലയും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാർഗമായും പോർട്ടൽ പ്രവർത്തിക്കണം.
* ഇന്റേണൽ പരീക്ഷ അതതു കോളജുകളിൽ സമ്മേറ്റീവ്, ഫോർമേറ്റീവ് മൂല്യനിർണയ രീതിയിലൂടെ നടത്തണം.
* ക്ലാസ്റൂം ഹാജർ മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ല. അതിനാൽ ക്ലാസ് ഹാജരിനു വെയിറ്റേജ് നൽകുന്ന രീതി നിർത്തലാക്കണം.
*ഇന്റേണൽ അസസ്മെന്റിന്റെ ഫലം അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിനു രണ്ടാഴ്ച മുന്പെങ്കിലും പ്രസിദ്ധീകരിക്കണം.
*ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനു സർവകലാശാലകൾ ത്രിതല പരാതി പരിഹാര സംവിധാനം നടപ്പാക്കാം.
* മൂല്യനിർണയം അതത് പരീക്ഷാ കേന്ദ്രങ്ങളിൽത്തന്നെ നടത്തപ്പെടുന്ന എക്സ്റ്റേണൽ (എൻഡ് സെമസ്റ്റർ), ഇന്റേണൽ (തുടർച്ചയായ ഇന്റേണൽ അസസ്മെന്റ്) പരീക്ഷകൾ പതിവായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സർവകലാശാലകൾ നടപ്പാക്കണം. ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തണം.
* ഇന്റേണൽ അസസ്മെന്റിൽ വിജയിക്കുന്നതിനു മിനിമം വ്യവസ്ഥ ചെയ്യുന്നില്ല.
എന്നാൽ അവസാന സെമസ്റ്റർ പരീക്ഷയിൽ വിജയിക്കുന്നതിനും കോഴ്സുകളിലെ (ഇന്റേണൽ & എക്സ്റ്റേണൽ പരീക്ഷകൾ ചേർന്ന) വിജയത്തിനും മിനിമം നിശ്ചയിക്കാം.
* പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർവകലാശാല പ്രസിദ്ധീകരിക്കുന്ന അക്കഡേമിക് കലണ്ടറിന്റെ സ്ഥിരീകരണത്തിൽ ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടർ കർശനമായി പാലിക്കണം.
* പ്രകൃതിക്ഷോഭംമൂലമല്ലാതെ പരീക്ഷകൾ മാറ്റിവയ്ക്കുന്നതു പൂർണമായും ഒഴിവാക്കണം, തുടങ്ങിയ അന്പതോളം നിർദേശങ്ങളാണു സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.
പരീക്ഷകൾ നടന്ന് ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തണമെന്നും ബിരുദ ബിരുദാനന്തര പ്രവേശന നടപടികൾ ജൂലൈ മാസത്തോടെ പൂർത്തിയാക്കണമെന്നും എംജി സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രഫ.സി.ടി അരവിന്ദകുമാർ ചെയർമാനായ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കമ്മീഷന്റെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ ചുവടെ:
* അടുത്ത അധ്യയന വർഷം മുതൽ എല്ലാ സർവകലാശാലകളും പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണു നടപ്പാക്കേണ്ടത്. പഠന വിഷയത്തിന്റെ വ്യാപ്തി, അവതരണം, ബോധന-പഠന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടെ പാഠ്യപദ്ധതി പ്രസ്താവന സമഗ്രമായിരിക്കണം. പാഠ്യപദ്ധതിയും ചട്ടങ്ങളും അതതു സർവകലാശാല രൂപവത്കരിക്കണം. കാലക്രമേണ സിലബസും മൂല്യനിർണയ തന്ത്രങ്ങളും അതതു കോളജുകൾ വികസിപ്പിക്കണം. . എല്ലാ മൂല്യനിർണയ രീതികളും കോഴ്സിനും പ്രോഗ്രാമിനുമായി നിർദേശിച്ചിട്ടുള്ള പഠന ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും.
*അധ്യാപകർക്കു വിപുലമായ പരിശീലനം നൽകുന്നതിന് എല്ലാ സർവകലാശാലകളും പാഠ്യപദ്ധതി വികസന കേന്ദ്രം സ്ഥാപിക്കേണ്ടതാണ്.
*എല്ലാ സർവകലാശാലകളും ഏകീകൃത ഗ്രേഡിംഗ് പാറ്റേണ് പിന്തുടരണം. എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി നിർദേശിച്ചിട്ടുള്ള 10 പോയിന്റ് സ്കെയിൽ ഗ്രേഡിംഗ് അനുയോജ്യമാണ്. അതിനാൽ, എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി ശിപാർശ ചെയ്യുന്ന ഡയറക്ട് ഗ്രേഡിംഗ് രീതി പിന്തുടരണം.
* പ്രവേശനത്തിനുള്ള കാര്യക്ഷമമായ സംവിധാനമാണെന്നു തെളിയിക്കപ്പെട്ട കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ എല്ലാ സർവകലാശാലകളും വിദ്യാർഥികളെ തെരഞ്ഞെടുക്കണം.
* സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ദേശീയതലത്തിലുള്ള വിജ്ഞാപനത്തോടുകൂടിയ പ്രവേശന പരീക്ഷയിലൂടെ നടത്തണം. ഓരോ സർവകലാശാലയും പരസ്പര കൂടിയാലോചനകൾക്കു ശേഷം പ്രവേശന പരീക്ഷകളുടെ തീയതികൾ നിശ്ചയിക്കണം.
* സർവകലാശാലയിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിക്കും ഒരു യുണീക്ക് സ്റ്റുഡന്റ് ഐഡി നൽകണം.
*എല്ലാ സർവകലാശാലകളും ഒരു സ്റ്റുഡന്റ് പോർട്ടൽ നടപ്പിലാക്കണം. വിദ്യാർഥിക്കു പഠന കാലയളവിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തയാറാക്കാനും പ്രാപ്തമാക്കുന്ന ഉപകരണങ്ങളും സേവനങ്ങളും ഉൾക്കൊള്ളിക്കണം. വിദ്യാർഥികളും സർവകലാശാലയും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാർഗമായും പോർട്ടൽ പ്രവർത്തിക്കണം.
* ഇന്റേണൽ പരീക്ഷ അതതു കോളജുകളിൽ സമ്മേറ്റീവ്, ഫോർമേറ്റീവ് മൂല്യനിർണയ രീതിയിലൂടെ നടത്തണം.
* ക്ലാസ്റൂം ഹാജർ മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ല. അതിനാൽ ക്ലാസ് ഹാജരിനു വെയിറ്റേജ് നൽകുന്ന രീതി നിർത്തലാക്കണം.
*ഇന്റേണൽ അസസ്മെന്റിന്റെ ഫലം അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിനു രണ്ടാഴ്ച മുന്പെങ്കിലും പ്രസിദ്ധീകരിക്കണം.
*ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനു സർവകലാശാലകൾ ത്രിതല പരാതി പരിഹാര സംവിധാനം നടപ്പാക്കാം.
* മൂല്യനിർണയം അതത് പരീക്ഷാ കേന്ദ്രങ്ങളിൽത്തന്നെ നടത്തപ്പെടുന്ന എക്സ്റ്റേണൽ (എൻഡ് സെമസ്റ്റർ), ഇന്റേണൽ (തുടർച്ചയായ ഇന്റേണൽ അസസ്മെന്റ്) പരീക്ഷകൾ പതിവായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സർവകലാശാലകൾ നടപ്പാക്കണം. ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തണം.
* ഇന്റേണൽ അസസ്മെന്റിൽ വിജയിക്കുന്നതിനു മിനിമം വ്യവസ്ഥ ചെയ്യുന്നില്ല.
എന്നാൽ അവസാന സെമസ്റ്റർ പരീക്ഷയിൽ വിജയിക്കുന്നതിനും കോഴ്സുകളിലെ (ഇന്റേണൽ & എക്സ്റ്റേണൽ പരീക്ഷകൾ ചേർന്ന) വിജയത്തിനും മിനിമം നിശ്ചയിക്കാം.
* പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർവകലാശാല പ്രസിദ്ധീകരിക്കുന്ന അക്കഡേമിക് കലണ്ടറിന്റെ സ്ഥിരീകരണത്തിൽ ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടർ കർശനമായി പാലിക്കണം.
* പ്രകൃതിക്ഷോഭംമൂലമല്ലാതെ പരീക്ഷകൾ മാറ്റിവയ്ക്കുന്നതു പൂർണമായും ഒഴിവാക്കണം, തുടങ്ങിയ അന്പതോളം നിർദേശങ്ങളാണു സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.