തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഡിജിറ്റൽ തെളിവുണ്ടെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ.
വീണ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ എക്സാ ലോജിക് എന്ന കന്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടറായ ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വീണ മെന്റർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നുമാണ് കുഴൽനാടൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. താൻ നിയമസഭയിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നില്ക്കുന്നു.
പറഞ്ഞ കാര്യം അസംബന്ധമാണെങ്കിൽ അതു തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ആരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള രാഷ്ട്രീയത്തോട് യോജിപ്പുമില്ല. ജെയ്ക് ബാലകുമാർ മെന്റർ ആണെന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കന്പനിയുടെ വെബ്സൈറ്റിൽ പറഞ്ഞിരുന്നു.
ഇക്കാര്യം 2020 മേയ് 20നു കന്പനിയുടെ വെബ്സൈറ്റിലുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്യപ്പെട്ടു.
വെബ്സൈറ്റ് എഡിറ്റ് ചെയ്തത് സംബന്ധിച്ചുള്ള കാര്യങ്ങളും മാത്യു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 107 തവണ വെബ്സൈറ്റ് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എഡിറ്റ് ചെയ്തുവെന്ന് വെബ്സൈറ്റിൽ കാണിക്കുന്നത് കള്ളമാണെങ്കിൽ ഇതിനെതിരേ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും ഇക്കാര്യത്തിൽ തന്നെ യും പ്രതി ചേർത്തുകൊള്ളാനും കുഴൽനാടൻ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം നിരവധി കണ്സൽട്ടൻസി കരാറുകൾ സുതാര്യതയില്ലാതെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് നൽകി. ഇതേ സ്ഥാപനം വഴിയാണ് പിന്നീട് സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി ലഭിച്ചത്. പിഡബ്ല്യുസിയുടെ ഡയറക്ടറാണ് ജെയ്ക് ബാലകുമാർ.
സ്വന്തം സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ അദ്ദേഹം മെന്റർ ആണെന്നാണ് മുഖ്യമന്ത്രിയുടെ മകൾ വീണതന്നെ വെബ്സൈറ്റിൽ പറഞ്ഞിരുന്നത്. ഇതു തന്നെയാണ് താനും നിയമസഭയിൽ പറഞ്ഞത്. എന്നാൽ തനിക്കെതിരേ മുഖ്യമന്ത്രി രോഷം കൊള്ളുകയായിരുന്നു. വിരട്ടലിലൂടെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
വീണ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ എക്സാ ലോജിക് എന്ന കന്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഡയറക്ടറായ ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വീണ മെന്റർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നുമാണ് കുഴൽനാടൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. താൻ നിയമസഭയിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നില്ക്കുന്നു.
പറഞ്ഞ കാര്യം അസംബന്ധമാണെങ്കിൽ അതു തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ആരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള രാഷ്ട്രീയത്തോട് യോജിപ്പുമില്ല. ജെയ്ക് ബാലകുമാർ മെന്റർ ആണെന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കന്പനിയുടെ വെബ്സൈറ്റിൽ പറഞ്ഞിരുന്നു.
ഇക്കാര്യം 2020 മേയ് 20നു കന്പനിയുടെ വെബ്സൈറ്റിലുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്യപ്പെട്ടു.
വെബ്സൈറ്റ് എഡിറ്റ് ചെയ്തത് സംബന്ധിച്ചുള്ള കാര്യങ്ങളും മാത്യു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 107 തവണ വെബ്സൈറ്റ് എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എഡിറ്റ് ചെയ്തുവെന്ന് വെബ്സൈറ്റിൽ കാണിക്കുന്നത് കള്ളമാണെങ്കിൽ ഇതിനെതിരേ നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും ഇക്കാര്യത്തിൽ തന്നെ യും പ്രതി ചേർത്തുകൊള്ളാനും കുഴൽനാടൻ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം നിരവധി കണ്സൽട്ടൻസി കരാറുകൾ സുതാര്യതയില്ലാതെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് നൽകി. ഇതേ സ്ഥാപനം വഴിയാണ് പിന്നീട് സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി ലഭിച്ചത്. പിഡബ്ല്യുസിയുടെ ഡയറക്ടറാണ് ജെയ്ക് ബാലകുമാർ.
സ്വന്തം സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ അദ്ദേഹം മെന്റർ ആണെന്നാണ് മുഖ്യമന്ത്രിയുടെ മകൾ വീണതന്നെ വെബ്സൈറ്റിൽ പറഞ്ഞിരുന്നത്. ഇതു തന്നെയാണ് താനും നിയമസഭയിൽ പറഞ്ഞത്. എന്നാൽ തനിക്കെതിരേ മുഖ്യമന്ത്രി രോഷം കൊള്ളുകയായിരുന്നു. വിരട്ടലിലൂടെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും കുഴൽനാടൻ പറഞ്ഞു.