തിരുവനന്തപുരം: രാഷ്ട്രപതിയായി വരേണ്ടത് സർക്കാരിനെക്കൊണ്ട് തെറ്റുകൾ തിരുത്തിക്കാനും സർക്കാരിനോട് കാര്യങ്ങൾ തുറന്നു പറയാനും കഴിവുള്ള വ്യക്തിയാവണമെന്നും രാഷ്ട്രപതിസ്ഥാനാർഥി യശ്വന്ത് സിൻഹ.
കേരളത്തിൽനിന്നുള്ള ഭരണ പ്രതിപക്ഷ എംഎൽഎമാരോയും എംപിമാരോടും വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. നിശബ്ദനായി റബർ സ്റ്റാന്പായി ഇരിക്കുന്ന വ്യക്തിയാവരുത് രാഷ്ട്രപതിയെന്നും നിയമസഭാ ഹാളിൽ നടത്തിയ വോട്ടഭ്യർഥനയിൽ അദ്ദേഹം പറഞ്ഞു. ഇത്തവണ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ്.
രാജ്യത്തിനു ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതുമായ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുമുള്ള മത്സരമാണിത്. 2018 വരെ ബിജെപിക്കൊപ്പംനിന്ന വ്യക്തിയായ താൻ ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിലും നയങ്ങളിലും മനംമടുത്താണ് ആ പാർട്ടി വിട്ടത്.
ജനങ്ങൾക്കിടയിൽ വർഗീയത കുത്തിവക്കുന്ന തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടികളാണ് സർക്കാർ പിന്തുടരുന്നത്. ഇതു കൂടുതൽ അപകടകരമാണ്. ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ അവരെ സ്വതന്ത്രമായി പ്രവർത്തിക്കാനോ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യ സംവിധാനത്തിന് കൂടുതൽ ദോഷമുണ്ടാക്കുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണപക്ഷവും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷവും രാഷ്ട്രപതിസ്ഥാനാർഥിയെ സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണ പക്ഷത്തെയും തുടർന്ന് പ്രതിപക്ഷത്തെയും യശ്വന്ത് സിൻഹ അഭിസംബോധന ചെയ്തു.
കേരളത്തിൽനിന്നുള്ള ഭരണ പ്രതിപക്ഷ എംഎൽഎമാരോയും എംപിമാരോടും വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. നിശബ്ദനായി റബർ സ്റ്റാന്പായി ഇരിക്കുന്ന വ്യക്തിയാവരുത് രാഷ്ട്രപതിയെന്നും നിയമസഭാ ഹാളിൽ നടത്തിയ വോട്ടഭ്യർഥനയിൽ അദ്ദേഹം പറഞ്ഞു. ഇത്തവണ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമല്ല. രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ്.
രാജ്യത്തിനു ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതുമായ രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുമുള്ള മത്സരമാണിത്. 2018 വരെ ബിജെപിക്കൊപ്പംനിന്ന വ്യക്തിയായ താൻ ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിലും നയങ്ങളിലും മനംമടുത്താണ് ആ പാർട്ടി വിട്ടത്.
ജനങ്ങൾക്കിടയിൽ വർഗീയത കുത്തിവക്കുന്ന തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നടപടികളാണ് സർക്കാർ പിന്തുടരുന്നത്. ഇതു കൂടുതൽ അപകടകരമാണ്. ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ്.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ അവരെ സ്വതന്ത്രമായി പ്രവർത്തിക്കാനോ അനുവദിക്കുന്നില്ല. ഇത് ജനാധിപത്യ സംവിധാനത്തിന് കൂടുതൽ ദോഷമുണ്ടാക്കുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണപക്ഷവും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷവും രാഷ്ട്രപതിസ്ഥാനാർഥിയെ സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണ പക്ഷത്തെയും തുടർന്ന് പ്രതിപക്ഷത്തെയും യശ്വന്ത് സിൻഹ അഭിസംബോധന ചെയ്തു.