ഏച്ചൂർ (കണ്ണൂർ): നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി. ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ ഇവരുടെ തറവാട് വീടിനടുത്തുള്ള ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിലായിരുന്നു സംഭവം. കുളിക്കാനെത്തിയവരാണ് ഇരുവരെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷാജിയും കുടുംബവും ചേലോറയിലാണ് ഇപ്പോൾ താമസം. ചേലോറ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചു പ്ലസ് വണ്ണിന് ചേരാൻ കാത്തിരിക്കുകയായിരുന്നു ജ്യോതിരാദിത്യ. വെള്ളത്തില്‍ മുങ്ങിപ്പോയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങിമരിച്ചതെന്ന് സംശയിക്കുന്നു.
കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചക്കരക്കൽ പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ 9.30 ന് മൃതദേഹം ഏച്ചൂരിലെ തറവാട് വീട്ടിലും ബാങ്ക് പരിസരത്തും ചേലോറയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം പയ്യാമ്പലത്ത് സംസ്കരിക്കും. ഷാജിയുടെ ഭാര്യ: ഷംന (അസി. സെക്രട്ടറി. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്). ജഗദ് വിഖ്യാദാണ് ഷാജിയുടെ മറ്റൊരു മകൻ.
അത്യാഹിതം ഗ്രേസ് മാർക്കിനായി നീന്തൽ പരിശീലിക്കുന്നതിനിടെ
കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന.
പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ.
ഈ സാഹചര്യത്തിൽ അപകടങ്ങൾ കൂടാൻ സാധ്യതയേറെയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പോടുകൂടിയ കടലാസ് മതിയായിരുന്നു നീന്തലിന്റെ ഗ്രേസ് മാർക്ക് ലഭിക്കാൻ.
ഇന്നലെ രാവിലെ ഏഴോടെ ഇവരുടെ തറവാട് വീടിനടുത്തുള്ള ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിലായിരുന്നു സംഭവം. കുളിക്കാനെത്തിയവരാണ് ഇരുവരെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഷാജിയും കുടുംബവും ചേലോറയിലാണ് ഇപ്പോൾ താമസം. ചേലോറ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് എസ്എസ്എൽസി വിജയിച്ചു പ്ലസ് വണ്ണിന് ചേരാൻ കാത്തിരിക്കുകയായിരുന്നു ജ്യോതിരാദിത്യ. വെള്ളത്തില്‍ മുങ്ങിപ്പോയ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങിമരിച്ചതെന്ന് സംശയിക്കുന്നു.
കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചക്കരക്കൽ പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നു രാവിലെ 9.30 ന് മൃതദേഹം ഏച്ചൂരിലെ തറവാട് വീട്ടിലും ബാങ്ക് പരിസരത്തും ചേലോറയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചശേഷം പയ്യാമ്പലത്ത് സംസ്കരിക്കും. ഷാജിയുടെ ഭാര്യ: ഷംന (അസി. സെക്രട്ടറി. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്). ജഗദ് വിഖ്യാദാണ് ഷാജിയുടെ മറ്റൊരു മകൻ.
അത്യാഹിതം ഗ്രേസ് മാർക്കിനായി നീന്തൽ പരിശീലിക്കുന്നതിനിടെ
കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന.
പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക.
എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ.
ഈ സാഹചര്യത്തിൽ അപകടങ്ങൾ കൂടാൻ സാധ്യതയേറെയാണ്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പോടുകൂടിയ കടലാസ് മതിയായിരുന്നു നീന്തലിന്റെ ഗ്രേസ് മാർക്ക് ലഭിക്കാൻ.