പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾ ഹോസ്റ്റലിൽ വെള്ളമില്ലാതെ നരകയാതന അനുഭവിക്കുന്നു. ദിവസങ്ങളായി പ്രാഥമിക കൃത്യത്തിനുപോലും ഹോസ്റ്റലിൽ വെള്ളം ലഭിക്കാത്ത അവസ്ഥയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഹോസ്റ്റലില്‍ തുടർച്ചയായി ജലവിതരണം തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഇന്നലെ ബക്കറ്റുകളും പാത്രങ്ങളുമായെത്തി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
കടന്നപ്പള്ളിയില്നിന്നാണ് പൈപ്പ് വഴി മെഡിക്കല്‍ കോളജിലേക്കു വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ല എന്നാണു വിദ്യാര്‍ഥികളുടെ പരാതി.
പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികളോടു പരാതി അറിയിച്ചപ്പോള്‍ ദേശീയപാതാ പ്രവൃത്തിക്കിടയില്‍ മെഡിക്കല്‍ കോളജിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങുന്നതിന് ഇടയാക്കിയതെന്നും പെട്ടെന്നു ശരിയാകുമെന്നുമാണു വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നത്. എന്നാൽ ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു.
കോഴ്സിന്റെ ഭാഗമായി വാർഡ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ്യാർഥികൾക്കു പലപ്പോഴും കൈകഴുകാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ചിലർ മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നു. ചൊവ്വാഴ്ച രാത്രിയോടെ ടാങ്കറില്‍ വെള്ളമെത്തിച്ചെങ്കിലും അത് അതിലേറെ ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ടാങ്കറില്‍ എത്തിക്കുന്ന വെള്ളം ബക്കറ്റുകളിലാക്കി നാലു നിലയുള്ള ഹോസ്റ്റലിന്റെ മുകള്‍നിലയില്‍ എത്തിക്കേണ്ട ഗതികേടാണുള്ളത്.
വൈറല്‍ പനി കാരണം അവശരായ വിദ്യാര്‍ഥികള്‍ക്കു മറ്റുള്ളവരാണു വെള്ളം എത്തിച്ചുനല്‍കുന്നത്. മാത്രമല്ല ഒരു ടാങ്കര്‍ വെള്ളം കൊണ്ടു മുഴുവന്‍ പേരുടെയും ആവശ്യം നിറവേറ്റാനാകാത്ത സ്ഥിതിയുമാണ്. പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതുവരെ അവധി നൽകണമെന്നും അല്ലാത്തപക്ഷം കോളജ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനുമാണു തിരൂമാനമെന്നു വിദ്യാർഥികൾ പറഞ്ഞു.
ഉപരോധസമരത്തിനു യൂണിയന് ചെയര്പേഴ്സൻ ആര്യ, വൈസ് ചെയര്മാന് രോഹിത്, ജനറല്‍ സെക്രട്ടറി ടിനു, ജോയിന്റ് സെക്രട്ടറി അഞ്ജന, വിദ്യാര്‍ഥി പ്രതിനിധി ശ്യാംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മെഡിക്കൽ കോളജിലെത്തി പ്രതിഷേധസമരം ഏറ്റെടുക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
ഹോസ്റ്റലില്‍ തുടർച്ചയായി ജലവിതരണം തടസപ്പെടുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഇന്നലെ ബക്കറ്റുകളും പാത്രങ്ങളുമായെത്തി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരോടു പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്നും വിദ്യാർഥികൾ പറഞ്ഞു.
കടന്നപ്പള്ളിയില്നിന്നാണ് പൈപ്പ് വഴി മെഡിക്കല്‍ കോളജിലേക്കു വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളം ലഭിക്കുന്നില്ല എന്നാണു വിദ്യാര്‍ഥികളുടെ പരാതി.
പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികളോടു പരാതി അറിയിച്ചപ്പോള്‍ ദേശീയപാതാ പ്രവൃത്തിക്കിടയില്‍ മെഡിക്കല്‍ കോളജിലേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങുന്നതിന് ഇടയാക്കിയതെന്നും പെട്ടെന്നു ശരിയാകുമെന്നുമാണു വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നത്. എന്നാൽ ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു.
കോഴ്സിന്റെ ഭാഗമായി വാർഡ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ്യാർഥികൾക്കു പലപ്പോഴും കൈകഴുകാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ചിലർ മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നു. ചൊവ്വാഴ്ച രാത്രിയോടെ ടാങ്കറില്‍ വെള്ളമെത്തിച്ചെങ്കിലും അത് അതിലേറെ ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ടാങ്കറില്‍ എത്തിക്കുന്ന വെള്ളം ബക്കറ്റുകളിലാക്കി നാലു നിലയുള്ള ഹോസ്റ്റലിന്റെ മുകള്‍നിലയില്‍ എത്തിക്കേണ്ട ഗതികേടാണുള്ളത്.
വൈറല്‍ പനി കാരണം അവശരായ വിദ്യാര്‍ഥികള്‍ക്കു മറ്റുള്ളവരാണു വെള്ളം എത്തിച്ചുനല്‍കുന്നത്. മാത്രമല്ല ഒരു ടാങ്കര്‍ വെള്ളം കൊണ്ടു മുഴുവന്‍ പേരുടെയും ആവശ്യം നിറവേറ്റാനാകാത്ത സ്ഥിതിയുമാണ്. പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതുവരെ അവധി നൽകണമെന്നും അല്ലാത്തപക്ഷം കോളജ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനുമാണു തിരൂമാനമെന്നു വിദ്യാർഥികൾ പറഞ്ഞു.
ഉപരോധസമരത്തിനു യൂണിയന് ചെയര്പേഴ്സൻ ആര്യ, വൈസ് ചെയര്മാന് രോഹിത്, ജനറല്‍ സെക്രട്ടറി ടിനു, ജോയിന്റ് സെക്രട്ടറി അഞ്ജന, വിദ്യാര്‍ഥി പ്രതിനിധി ശ്യാംജിത്ത് എന്നിവര്‍ നേതൃത്വം നല്കി.അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മെഡിക്കൽ കോളജിലെത്തി പ്രതിഷേധസമരം ഏറ്റെടുക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.