തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനൊടുവിൽ നിയമസഭയിൽ മുദ്രാവാക്യം വിളിയും പ്രതിപക്ഷ പ്രതിഷേധവും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ അനുവദിച്ച രണ്ടു മണിക്കൂർ ചർച്ച മൂന്നേകാൽ മണിക്കൂറെടുത്ത് പൂർത്തിയാക്കി സഭ തള്ളിയതിനു ശേഷമാണു പ്രതിഷേധം അരങ്ങേറിയത്. സിബിഐ അന്വേഷണത്തിനു വിടാൻ തയാറുണ്ടോ എന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആവശ്യത്തോടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതിരുന്നതിനെ ത്തുടർന്നു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.
മുൻനിരയിലേക്കെത്തിയ ഭരണപക്ഷവും ബഹളം കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടെ, ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കാൻ ഇ. ചന്ദ്രശേഖരനെ സ്പീക്കർ വിളിച്ചു. ബഹളത്തിനിടെയാണ് ചന്ദ്രശേഖരൻ പ്രസംഗം പൂർത്തിയാക്കിയത്. തുടർന്നു ചർച്ചയും മറുപടിയും ഒഴിവാക്കി ധനാഭ്യർഥനകൾ പാസാക്കി സഭ പിരിയുകയായിരുന്നു.
രാവിലെ ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ചപ്പോൾ സഭ നിർത്തിവച്ചു ചർച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ കേരളീയസമൂഹം അറിയാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ ഇതിനായി സമയം നിശ്ചയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ഗുരുതരമായ ആരോപണങ്ങളാണു രഹസ്യമൊഴിയായി പുറത്തു വന്നിരിക്കുന്നതെന്ന്, അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ടു ഷാഫി പറന്പിൽ പറഞ്ഞു. ജനങ്ങൾ ഒരിക്കൽ നിരാകരിച്ച പഴയ ആരോപണങ്ങളാണു വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബിജെപിയും യുഡിഎഫും ചേർന്നുള്ള ഗൂഢാലോചനയെന്ന ആരോപണമുയർത്തിയ മുഖ്യമന്ത്രി, സാമാന്യയുക്തിക്കു നിരക്കാത്ത ആരോപണങ്ങൾ അധികകാലം നിലനിൽക്കില്ലെന്നു പറഞ്ഞു. ചർച്ചയ്ക്കിടെ മകളുടെ പേരു പറഞ്ഞ മാത്യു കുഴൽനാടനെതിരേ മുഖ്യമന്ത്രി ക്ഷോഭിച്ചു സംസാരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ അനുവദിച്ച രണ്ടു മണിക്കൂർ ചർച്ച മൂന്നേകാൽ മണിക്കൂറെടുത്ത് പൂർത്തിയാക്കി സഭ തള്ളിയതിനു ശേഷമാണു പ്രതിഷേധം അരങ്ങേറിയത്. സിബിഐ അന്വേഷണത്തിനു വിടാൻ തയാറുണ്ടോ എന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആവശ്യത്തോടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതിരുന്നതിനെ ത്തുടർന്നു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു.
മുൻനിരയിലേക്കെത്തിയ ഭരണപക്ഷവും ബഹളം കൂട്ടിക്കൊണ്ടിരുന്നു. ഇതിനിടെ, ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കാൻ ഇ. ചന്ദ്രശേഖരനെ സ്പീക്കർ വിളിച്ചു. ബഹളത്തിനിടെയാണ് ചന്ദ്രശേഖരൻ പ്രസംഗം പൂർത്തിയാക്കിയത്. തുടർന്നു ചർച്ചയും മറുപടിയും ഒഴിവാക്കി ധനാഭ്യർഥനകൾ പാസാക്കി സഭ പിരിയുകയായിരുന്നു.
രാവിലെ ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ചപ്പോൾ സഭ നിർത്തിവച്ചു ചർച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ കേരളീയസമൂഹം അറിയാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ ഇതിനായി സമയം നിശ്ചയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേ ഗുരുതരമായ ആരോപണങ്ങളാണു രഹസ്യമൊഴിയായി പുറത്തു വന്നിരിക്കുന്നതെന്ന്, അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ടു ഷാഫി പറന്പിൽ പറഞ്ഞു. ജനങ്ങൾ ഒരിക്കൽ നിരാകരിച്ച പഴയ ആരോപണങ്ങളാണു വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബിജെപിയും യുഡിഎഫും ചേർന്നുള്ള ഗൂഢാലോചനയെന്ന ആരോപണമുയർത്തിയ മുഖ്യമന്ത്രി, സാമാന്യയുക്തിക്കു നിരക്കാത്ത ആരോപണങ്ങൾ അധികകാലം നിലനിൽക്കില്ലെന്നു പറഞ്ഞു. ചർച്ചയ്ക്കിടെ മകളുടെ പേരു പറഞ്ഞ മാത്യു കുഴൽനാടനെതിരേ മുഖ്യമന്ത്രി ക്ഷോഭിച്ചു സംസാരിച്ചു.