ടി. ശിവദാസ മേനോന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതു രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച നേതാവിനെ. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിനു നടത്തിയ കർശന ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കു നയിച്ചത്.
അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ് പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവാവേശം പാർട്ടിയുടെ കരുത്തായി.
ആദർശത്തിൽനിന്നു വ്യതിചലിക്കാതെ കമ്യൂണിസ്റ്റ് പാർട്ടിയെ നേർവഴി പഠിപ്പിച്ച അധ്യാപകനായിരുന്നു ടി. ശിവദാസ മേനോൻ. സാമൂഹികമാറ്റം വിപ്ലവത്തിലൂടെ എന്ന് വിശ്വസിക്കുകയും ഒട്ടേറെ സമരങ്ങൾക്ക് മുന്നിൽനിൽക്കുകയും ചെയ്ത നേതാവും കൂടിയായിരുന്നു.
പാലക്കാട് കളക്ടറേറ്റിനു മുന്പിൽ ഇടതുപക്ഷ സമരങ്ങളുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. പാർട്ടി ഓഫിസിലെ താമസവും ഇടതുസഹയാത്രികരുമായുള്ള കൂട്ടും ശിവദാസ മേനോനെ അടിയുറച്ച കമ്യൂണിസ്റ്റ് വിശ്വാസിയാക്കി.
ആദർശത്തിലെ ഗാംഭീര്യം
ആകാരംപോലെ ആദർശത്തിലും ഗാംഭീര്യം പുലർത്തിയ ശിവദാസ മേനോന്റെ നവതി ഈ മാസമായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നെങ്കിലും വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകമെഴുതാനുള്ള ഒരുക്കത്തിലായിരിക്കെയാണ് വിയോഗം.
സിപിഎമ്മിലെ തലമുതിർന്ന നേതാക്കളുമായി അവസാന നിമിഷം വരെ അടുത്ത ബന്ധം പുലർത്തി. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, സീതാറാംയെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മഞ്ചേരിയിലോ മലപ്പുറത്തോ സിപിഎം സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കൾ എത്തിയാൽ മഞ്ചേരിയിലെ വീട്ടിലെത്തി സൗഹൃദം പുതുക്കുന്നതും പതിവായിരുന്നു.
മലന്പുഴയിൽനിന്നു നിയമസഭയിലേക്ക്
ടി. ശിവദാസ മേനോൻ മലന്പുഴ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നുതവണ വിജയിച്ച് നിയമസഭയിലെത്തി. രണ്ടുതവണ മന്ത്രിയായി. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണതന്നെ മന്ത്രിയാകാനും അവസരം ലഭിച്ചു. 1987-1991, 1991-1996, 1996-2001 കാലഘട്ടങ്ങളിൽ നിയമസഭയിൽ മലന്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലെ ഇ. കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ. കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.
ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം അമ്മാവനെതിരേ
ശിവദാസ മേനോന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരേയായിരുന്നു. 1965ൽ പഞ്ചായത്ത് ബോർഡ് തെരഞ്ഞെടുപ്പിലാണ് ടി. നാരായണൻകുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും നേർക്കുനേർ പോരാടിയത്. അന്നു വിജയം മരുമകനൊപ്പം നിന്നു.
1977 ൽ പാലക്കാട്ടുനിന്നു ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും 15,000 ത്തിൽ താഴെ വോട്ടുകൾക്കു പരാജയപ്പെട്ടു. പിന്നീടാണ് മലന്പുഴ നിയോജക മണ്ഡലത്തിലെ മത്സരങ്ങളും വിജയങ്ങളും.
എന്നും അടിയുറച്ച കമ്യൂണിസ്റ്റുകാരൻ
അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ 1955 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1958 മുതൽ 64 വരെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും 64 മുതൽ സിപിഎമ്മിന്റെയും ജില്ലാ കമ്മിറ്റികളിലും 1978 മുതൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും അംഗമായി. 1956ൽ സിപിഐ മണ്ണാർക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി. പാർട്ടി പിളർപ്പിനു ശേഷം 1964ൽ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയംഗമായി. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു സെക്രട്ടറി. പാലക്കാട് കമ്മിറ്റി നിലവിൽ വന്നതുമുതൽ ജില്ലാ കമ്മിറ്റി അംഗവും 1978 മുതൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1979ൽ സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി.
അധ്യാപകനിൽനിന്നു രാഷ്ട്രീയക്കാരനിലേക്ക്
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും പാലക്കാട് ഗവ. വിക്ടോറിയ കോളജിലും കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബിഎസ്സി, ബിടി ബിരുദങ്ങൾ കരസ്ഥമാക്കി.
അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസ മേനോൻ. അധ്യാപകർക്കുവേണ്ടി സമരം ചെയ്താണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയതും. മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായിരിക്കെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക്, മാനേജർമാർ വഴിയല്ലാതെ സർക്കാർ നേരിട്ടു ശന്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
മണ്ണാർക്കാട് കെടിഎം സ്കൂളിൽ 1952ൽ അധ്യാപകനായി ജോലിക്കു കയറിയ അദ്ദേഹം 1956ൽ പ്രധാനാധ്യാപകനായി. 1957 കാലത്ത് കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജണൽ പ്രസിഡന്റായിരുന്നു അദ്ദേഹം. നാലു വർഷം കെപിടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു.
1968-74 കാലത്ത് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. 74ൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായി. കേരള വിദ്യാഭ്യാസ ഉപദേശക ബോർഡിലും കാലിക്കറ്റ് സർവകലാശാലയുടെ എജ്യുക്കേഷൻ ഫാക്കൽട്ടിയിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. 1986ൽ അധ്യാപനത്തിൽനിന്നു സ്വയംവിരമിച്ച് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു.
അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ് പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവാവേശം പാർട്ടിയുടെ കരുത്തായി.
ആദർശത്തിൽനിന്നു വ്യതിചലിക്കാതെ കമ്യൂണിസ്റ്റ് പാർട്ടിയെ നേർവഴി പഠിപ്പിച്ച അധ്യാപകനായിരുന്നു ടി. ശിവദാസ മേനോൻ. സാമൂഹികമാറ്റം വിപ്ലവത്തിലൂടെ എന്ന് വിശ്വസിക്കുകയും ഒട്ടേറെ സമരങ്ങൾക്ക് മുന്നിൽനിൽക്കുകയും ചെയ്ത നേതാവും കൂടിയായിരുന്നു.
പാലക്കാട് കളക്ടറേറ്റിനു മുന്പിൽ ഇടതുപക്ഷ സമരങ്ങളുടെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. പാർട്ടി ഓഫിസിലെ താമസവും ഇടതുസഹയാത്രികരുമായുള്ള കൂട്ടും ശിവദാസ മേനോനെ അടിയുറച്ച കമ്യൂണിസ്റ്റ് വിശ്വാസിയാക്കി.
ആദർശത്തിലെ ഗാംഭീര്യം
ആകാരംപോലെ ആദർശത്തിലും ഗാംഭീര്യം പുലർത്തിയ ശിവദാസ മേനോന്റെ നവതി ഈ മാസമായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നെങ്കിലും വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകമെഴുതാനുള്ള ഒരുക്കത്തിലായിരിക്കെയാണ് വിയോഗം.
സിപിഎമ്മിലെ തലമുതിർന്ന നേതാക്കളുമായി അവസാന നിമിഷം വരെ അടുത്ത ബന്ധം പുലർത്തി. പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, സീതാറാംയെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മഞ്ചേരിയിലോ മലപ്പുറത്തോ സിപിഎം സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാക്കൾ എത്തിയാൽ മഞ്ചേരിയിലെ വീട്ടിലെത്തി സൗഹൃദം പുതുക്കുന്നതും പതിവായിരുന്നു.
മലന്പുഴയിൽനിന്നു നിയമസഭയിലേക്ക്
ടി. ശിവദാസ മേനോൻ മലന്പുഴ മണ്ഡലത്തിൽനിന്ന് തുടർച്ചയായി മൂന്നുതവണ വിജയിച്ച് നിയമസഭയിലെത്തി. രണ്ടുതവണ മന്ത്രിയായി. 1987ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യ തവണതന്നെ മന്ത്രിയാകാനും അവസരം ലഭിച്ചു. 1987-1991, 1991-1996, 1996-2001 കാലഘട്ടങ്ങളിൽ നിയമസഭയിൽ മലന്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലെ ഇ. കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ. കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.
ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം അമ്മാവനെതിരേ
ശിവദാസ മേനോന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം സ്വന്തം അമ്മാവനെതിരേയായിരുന്നു. 1965ൽ പഞ്ചായത്ത് ബോർഡ് തെരഞ്ഞെടുപ്പിലാണ് ടി. നാരായണൻകുട്ടി മേനോനെന്ന അമ്മാവനും ശിവദാസ മേനോനെന്ന മരുമകനും നേർക്കുനേർ പോരാടിയത്. അന്നു വിജയം മരുമകനൊപ്പം നിന്നു.
1977 ൽ പാലക്കാട്ടുനിന്നു ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും 15,000 ത്തിൽ താഴെ വോട്ടുകൾക്കു പരാജയപ്പെട്ടു. പിന്നീടാണ് മലന്പുഴ നിയോജക മണ്ഡലത്തിലെ മത്സരങ്ങളും വിജയങ്ങളും.
എന്നും അടിയുറച്ച കമ്യൂണിസ്റ്റുകാരൻ
അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ 1955 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1958 മുതൽ 64 വരെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയും 64 മുതൽ സിപിഎമ്മിന്റെയും ജില്ലാ കമ്മിറ്റികളിലും 1978 മുതൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും അംഗമായി. 1956ൽ സിപിഐ മണ്ണാർക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി. പാർട്ടി പിളർപ്പിനു ശേഷം 1964ൽ പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയംഗമായി. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു സെക്രട്ടറി. പാലക്കാട് കമ്മിറ്റി നിലവിൽ വന്നതുമുതൽ ജില്ലാ കമ്മിറ്റി അംഗവും 1978 മുതൽ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1979ൽ സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി.
അധ്യാപകനിൽനിന്നു രാഷ്ട്രീയക്കാരനിലേക്ക്
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും പാലക്കാട് ഗവ. വിക്ടോറിയ കോളജിലും കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ബിഎസ്സി, ബിടി ബിരുദങ്ങൾ കരസ്ഥമാക്കി.
അധ്യാപകരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ അധ്യാപകനുമായി അറിയപ്പെടുന്നയാളാണ് ശിവദാസ മേനോൻ. അധ്യാപകർക്കുവേണ്ടി സമരം ചെയ്താണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയതും. മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായിരിക്കെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക്, മാനേജർമാർ വഴിയല്ലാതെ സർക്കാർ നേരിട്ടു ശന്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
മണ്ണാർക്കാട് കെടിഎം സ്കൂളിൽ 1952ൽ അധ്യാപകനായി ജോലിക്കു കയറിയ അദ്ദേഹം 1956ൽ പ്രധാനാധ്യാപകനായി. 1957 കാലത്ത് കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫെഡറേഷന്റെ മലബാർ റീജണൽ പ്രസിഡന്റായിരുന്നു അദ്ദേഹം. നാലു വർഷം കെപിടിയു സംസ്ഥാന സെക്രട്ടറിയായിരുന്നു.
1968-74 കാലത്ത് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. 74ൽ സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായി. കേരള വിദ്യാഭ്യാസ ഉപദേശക ബോർഡിലും കാലിക്കറ്റ് സർവകലാശാലയുടെ എജ്യുക്കേഷൻ ഫാക്കൽട്ടിയിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. 1986ൽ അധ്യാപനത്തിൽനിന്നു സ്വയംവിരമിച്ച് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു.