തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക യന്ത്രവത്കരണത്തിനായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്ക്കോ) വാങ്ങിയ 20 കൊയ്ത്തുമെതിയന്ത്രം തുരുന്പെടുത്തു. 2011-ൽ കബോട്ടാ നിർമിതമായ 50 കൊയ്ത്തുമെതി യന്ത്രമാണു വാങ്ങിയത്.
നനഞ്ഞു കുഴഞ്ഞ പാടങ്ങളിലും ഈർപ്പമുള്ള സാഹചര്യങ്ങളിലും പാകമല്ലാത്തതിനാൽ കർഷകരുടെ എതിർപ്പു കാരണം ഉപയോഗിച്ചില്ല. ബാക്കി 30 എണ്ണം ഉപയോഗിച്ചു. വർഷത്തിൽ 300 മണിക്കൂർ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യത്തിന്റെ 1.70 മുതൽ 75.64 ശതമാനംവരെ മാത്രം ഉപയോഗിച്ചു.
സാങ്കേതിക പഠനം നടത്തുകയോ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയോ ചെയ്യാതെ കാർഷിക യന്ത്രം വാങ്ങിയതിനാൽ രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ലഭിച്ച പണം പാഴായിപ്പോയി. മാത്രമല്ല സംസ്ഥാനത്തെ കാർഷിക യന്ത്രവത്കരണം മന്ദീഭവിച്ചതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.
നനഞ്ഞു കുഴഞ്ഞ പാടങ്ങളിലും ഈർപ്പമുള്ള സാഹചര്യങ്ങളിലും പാകമല്ലാത്തതിനാൽ കർഷകരുടെ എതിർപ്പു കാരണം ഉപയോഗിച്ചില്ല. ബാക്കി 30 എണ്ണം ഉപയോഗിച്ചു. വർഷത്തിൽ 300 മണിക്കൂർ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യത്തിന്റെ 1.70 മുതൽ 75.64 ശതമാനംവരെ മാത്രം ഉപയോഗിച്ചു.
സാങ്കേതിക പഠനം നടത്തുകയോ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുകയോ ചെയ്യാതെ കാർഷിക യന്ത്രം വാങ്ങിയതിനാൽ രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ലഭിച്ച പണം പാഴായിപ്പോയി. മാത്രമല്ല സംസ്ഥാനത്തെ കാർഷിക യന്ത്രവത്കരണം മന്ദീഭവിച്ചതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.