തിരുവനന്തപുരം: നിയമസഭ സ്തംഭിപ്പിക്കണമെന്നു കരുതിയല്ല പ്രതിപക്ഷം സഭയിലെത്തിയതെന്നും സഭ്യമല്ലാത്ത രീതിയിൽ ഭരണപക്ഷം പെരുമാറിയതിനാലാണ് സഭാ നടപടികൾ ബഹിഷ്കരിച്ചതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
നിയമസഭയിലെ ഭരണപക്ഷത്തെ 99 പേരുമിറങ്ങി പ്രതിപക്ഷത്തെ സംസാരിപ്പിക്കാതിരിക്കാൻ നോക്കിയാൽ പ്രതിപക്ഷം അതു നേരിടുമെന്നും സതീശൻ പറഞ്ഞു . മുദ്രാവാക്യം വിളിച്ചതു ഹീനമാണെന്നു പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഭാ ചട്ടം പഠിപ്പിക്കുകയാണ്. അദ്ദേഹത്തിൽനിന്നു പെരുമാറ്റച്ചട്ടം പഠിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് ചെയ്തതു പോലെ ഒരുകാലത്തും യുഡിഎഫ് അംഗങ്ങൾ നിയമസഭയിൽ പെരുമാറില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
നിയമസഭയിലെ ഭരണപക്ഷത്തെ 99 പേരുമിറങ്ങി പ്രതിപക്ഷത്തെ സംസാരിപ്പിക്കാതിരിക്കാൻ നോക്കിയാൽ പ്രതിപക്ഷം അതു നേരിടുമെന്നും സതീശൻ പറഞ്ഞു . മുദ്രാവാക്യം വിളിച്ചതു ഹീനമാണെന്നു പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഭാ ചട്ടം പഠിപ്പിക്കുകയാണ്. അദ്ദേഹത്തിൽനിന്നു പെരുമാറ്റച്ചട്ടം പഠിക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് ചെയ്തതു പോലെ ഒരുകാലത്തും യുഡിഎഫ് അംഗങ്ങൾ നിയമസഭയിൽ പെരുമാറില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.