തിരുവനന്തപുരം: ബിരിയാണിച്ചെന്പിൽ സ്വർണം മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു കടത്തിയെന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി താനും കേട്ടപ്പോഴാണ് അറിയുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്ന സുരേഷ് വ്യാജ ആരോപണം ഉന്നയിച്ചാൽ എന്തുകൊണ്ടു നിയമനടപടി സ്വീകരിക്കുന്നില്ലെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അതു താൻ ആലോചിച്ചുകൊള്ളാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ കടുത്ത ആരോപണം ഉന്നയിച്ചതിനുശേഷം ഇന്നലെയാണു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. സ്വപ്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാതിരുന്നതല്ലേ കേരളത്തിൽ കലാപത്തിനു കാരണമായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "താങ്കൾ കേരളത്തിൽ ഇപ്പോൾ വന്നയാളാണോ ഇവിടെ ജീവിച്ചയാളല്ലേ'എന്ന മറുചോദ്യത്തോടെയാണു മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണു ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീർത്തിപ്പെടുന്നതല്ല എന്റെ പൊതുജീവിതം. അതിലെനിക്കു പൂർണ വിശ്വാസമുണ്ട്. ജനങ്ങൾക്കു മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ- മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന ക്ലിഫ് ഹൗസിലെത്തിയതു സംബന്ധിച്ചു കോണ്‍സുലേറ്റ് ജനറലിന്റെ കൂടെയാണു കണ്ടതെന്നു നേരത്തേതന്നെ വിശദീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ കടുത്ത ആരോപണം ഉന്നയിച്ചതിനുശേഷം ഇന്നലെയാണു മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. സ്വപ്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാതിരുന്നതല്ലേ കേരളത്തിൽ കലാപത്തിനു കാരണമായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "താങ്കൾ കേരളത്തിൽ ഇപ്പോൾ വന്നയാളാണോ ഇവിടെ ജീവിച്ചയാളല്ലേ'എന്ന മറുചോദ്യത്തോടെയാണു മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണു ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീർത്തിപ്പെടുന്നതല്ല എന്റെ പൊതുജീവിതം. അതിലെനിക്കു പൂർണ വിശ്വാസമുണ്ട്. ജനങ്ങൾക്കു മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ- മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന ക്ലിഫ് ഹൗസിലെത്തിയതു സംബന്ധിച്ചു കോണ്‍സുലേറ്റ് ജനറലിന്റെ കൂടെയാണു കണ്ടതെന്നു നേരത്തേതന്നെ വിശദീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.