കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം ഇന്നലെ എംപി ഓഫീസ് സന്ദർശിച്ചു. സമഗ്രാന്വേഷണം നടത്തി ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എഡിജിപി പറഞ്ഞു. പോലീസിന്റെ വീഴ്ചയുൾപ്പെടെ അന്വേഷിക്കാനാണ് എഡിജിപി മനോജ് ഏബ്രഹാം വയനാട്ടിലെത്തിയത്. അന്വേഷണസംഘവുമായി എസ്പി ഓഫീസിൽ കൂടിക്കാഴ്ച നടത്തി. അന്വേഷണം നടത്തി ഉടൻ സർക്കാരിനു റിപ്പോർട്ട് നൽകുമെന്നു എഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പരമാവധി ശേഖരിച്ചിട്ടുണ്ട്. സാക്ഷികളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഗാന്ധിചിത്രം തകർന്നതുൾപ്പെടെ അന്വേഷണത്തിന്റ ഭാഗമാക്കും. സംഭവത്തിലെ പോലീസിന്റെ വീഴ്ച്ച പരിശോധിക്കുമെന്നും എഡിജിപി പറഞ്ഞു. രണ്ടു ദിവസം ജില്ലയിൽ തുടരുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.
എംപി ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കന്പളക്കാട് സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഓഫീസിലെത്തി തെളിവുകൾ ശേഖരിച്ചു. കുറ്റപത്രം അടുത്ത ദിവസങ്ങളിൽത്തന്നെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വയനാട് ബ്യൂറോ ആക്രമിച്ച സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പരമാവധി ശേഖരിച്ചിട്ടുണ്ട്. സാക്ഷികളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഗാന്ധിചിത്രം തകർന്നതുൾപ്പെടെ അന്വേഷണത്തിന്റ ഭാഗമാക്കും. സംഭവത്തിലെ പോലീസിന്റെ വീഴ്ച്ച പരിശോധിക്കുമെന്നും എഡിജിപി പറഞ്ഞു. രണ്ടു ദിവസം ജില്ലയിൽ തുടരുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.
എംപി ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കന്പളക്കാട് സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഓഫീസിലെത്തി തെളിവുകൾ ശേഖരിച്ചു. കുറ്റപത്രം അടുത്ത ദിവസങ്ങളിൽത്തന്നെ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശാഭിമാനി വയനാട് ബ്യൂറോ ആക്രമിച്ച സംഭവത്തിൽ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.