തിരുവനന്തപുരം: കോണ്‍ഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസി മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ അതിനെ അപലപിച്ചവരാണ് സിപിഎം നേതാക്കൾ.
എന്നാൽ, ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനായാണു രാഹുലിന്റെ ഓഫീസ് ആക്രമിച്ചതെന്നാണു പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. രാഹുലിനെ ഇഡി ചോദ്യം ചെയ്തതിൽ സിപിഎമ്മിനോ സംസ്ഥാന സർക്കാരിനോ എന്തെങ്കിലും പങ്കുണ്ടോ. കോണ്‍ഗ്രസുകാർ എന്നും മറക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് കലാപ കേസിലെ രക്തസാക്ഷിയാണ് മുൻ കോണ്‍ഗ്രസ് എംപി ഏഹ്സാൻ ജഫ്രി. അവരുടെ വിധവ സാക്കിയ ജഫ്രിയെ കാണരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു ബുദ്ധി കേന്ദ്രങ്ങൾ ഉപദേശം നൽകി. മൃദു ഹിന്ദുത്വ വോട്ടുകൾ നഷ്ടമാകാതിരിക്കാനായിരുന്നു ഇത്. സോണിയാ ഗാന്ധി ഇവരെ കണ്ടില്ല.
ടീസ്ത സെതൽവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഘ് വി പറഞ്ഞത് കേസിന്റെ മെരിറ്റിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നാണ്. അറസ്റ്റിനെ അപലപിക്കുന്ന സമീപനമാണു സിപിഎം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിനായാണു രാഹുലിന്റെ ഓഫീസ് ആക്രമിച്ചതെന്നാണു പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. രാഹുലിനെ ഇഡി ചോദ്യം ചെയ്തതിൽ സിപിഎമ്മിനോ സംസ്ഥാന സർക്കാരിനോ എന്തെങ്കിലും പങ്കുണ്ടോ. കോണ്‍ഗ്രസുകാർ എന്നും മറക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് കലാപ കേസിലെ രക്തസാക്ഷിയാണ് മുൻ കോണ്‍ഗ്രസ് എംപി ഏഹ്സാൻ ജഫ്രി. അവരുടെ വിധവ സാക്കിയ ജഫ്രിയെ കാണരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കു ബുദ്ധി കേന്ദ്രങ്ങൾ ഉപദേശം നൽകി. മൃദു ഹിന്ദുത്വ വോട്ടുകൾ നഷ്ടമാകാതിരിക്കാനായിരുന്നു ഇത്. സോണിയാ ഗാന്ധി ഇവരെ കണ്ടില്ല.
ടീസ്ത സെതൽവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഘ് വി പറഞ്ഞത് കേസിന്റെ മെരിറ്റിനെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ലെന്നാണ്. അറസ്റ്റിനെ അപലപിക്കുന്ന സമീപനമാണു സിപിഎം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.