തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ പ്രതിപക്ഷ എംഎൽഎ ഉമ തോമസിനെ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് നിയമസഭയിലേക്ക് വരവേറ്റ് പ്രതിപക്ഷം. ഇന്നലെ സഭാ നടപടികൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് ഉമ നിയമസഭാ ഹാളിലേക്കു കടന്നു വന്നത്.
പ്രതിപക്ഷ ബഞ്ചിലുള്ളവർ ഭരണപക്ഷത്തോടുള്ള പ്രതിഷേധത്തിന്റെ മാനസികാവസ്ഥയിലായിരുന്നെങ്കിലും ശബ്ദഘോഷത്തോടെയാണ് അവർ ഉമയെ വരവേറ്റത്. പ്രതിപക്ഷ ബഞ്ചിലെ പിൻനിരയിലെ തന്റെ സീറ്റിലിരുന്ന ഉമ മിനിറ്റുകൾക്കകം തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻ നിരയിലെത്തി. രാഹുൽ ഗന്ധിയുടെ ഓഫീസ് ആക്രമണത്തെച്ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ചൂടു പിടിച്ചപ്പോൾ മുദ്രാവാക്യം വിളികളുമായി മുൻ നിരയിൽ തന്നെ ഉമ നിലയുറപ്പിച്ചു.
നിയമസഭയിൽ ഉമ രേഖാമൂലം നൽകിയ ആദ്യ ചോദ്യം നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ, തെളിവായി കണ്ടെടുത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പറയപ്പെടുന്നതിൽ അന്വേഷണം എവിടെവരെയെത്തി. കേസിലുൾപ്പെട്ട നടനെ ഡിജിപി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണത്തിന്മേൽ അന്വേഷണം നടത്തുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
പ്രതിപക്ഷ ബഞ്ചിലുള്ളവർ ഭരണപക്ഷത്തോടുള്ള പ്രതിഷേധത്തിന്റെ മാനസികാവസ്ഥയിലായിരുന്നെങ്കിലും ശബ്ദഘോഷത്തോടെയാണ് അവർ ഉമയെ വരവേറ്റത്. പ്രതിപക്ഷ ബഞ്ചിലെ പിൻനിരയിലെ തന്റെ സീറ്റിലിരുന്ന ഉമ മിനിറ്റുകൾക്കകം തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുൻ നിരയിലെത്തി. രാഹുൽ ഗന്ധിയുടെ ഓഫീസ് ആക്രമണത്തെച്ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ചൂടു പിടിച്ചപ്പോൾ മുദ്രാവാക്യം വിളികളുമായി മുൻ നിരയിൽ തന്നെ ഉമ നിലയുറപ്പിച്ചു.
നിയമസഭയിൽ ഉമ രേഖാമൂലം നൽകിയ ആദ്യ ചോദ്യം നടിയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ, തെളിവായി കണ്ടെടുത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പറയപ്പെടുന്നതിൽ അന്വേഷണം എവിടെവരെയെത്തി. കേസിലുൾപ്പെട്ട നടനെ ഡിജിപി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണത്തിന്മേൽ അന്വേഷണം നടത്തുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്.