തിരുവനന്തപുരം: ഇന്നലെ നിയമ സഭയിലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചില ചാനലുകളിൽ അതു സംപ്രേഷണം ചെയ്തതും അന്വേഷിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. കേട്ടുകേൾവിയില്ലാത്തതും അതീവ ഗൗരവമുള്ളതുമായ സംഭവമാണ് നടന്നത്. സഭാമന്ദിരത്തിനുള്ളിൽ മൊബൈൽ കാമറകളോ, മറ്റുകാമറകളോ, സെല്ലുലാർ ഫോണ്, പേജർ തുടങ്ങിയ സംവിധാനങ്ങളോ ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണ്. പ്രസ് ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും സ്പീക്കർ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും സ്പീക്കർ പറഞ്ഞു.