തിരുവനന്തപുരം: നിയമസഭയിൽനിന്ന് ഒളിച്ചോടുന്ന സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത സമീപനമാണു പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. രാഹുൽ ഗാന്ധിഎംപിയുടെ ഓഫീസിനു നേർക്കുണ്ടായ ആക്രമണമാണ് ടി. സിദ്ധിഖ് അടിയന്തര പ്രമേയ നോട്ടീസിൽ ഉന്നയിച്ചത്.
സഭയിൽ ഒരു കാരണവശാലും മറുപടി വരരുതെന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടിയില്ല. സാധാരണ ചോദ്യോത്തരവേള തടസപ്പെടുത്താറില്ല. രാഹുലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടു പാർട്ടിയും സർക്കാരും എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടി എടുത്തു. പെണ്‍കുട്ടികൾ അടക്കമുള്ള 24 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ ഒരു കാരണവശാലും മറുപടി വരരുതെന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടിയില്ല. സാധാരണ ചോദ്യോത്തരവേള തടസപ്പെടുത്താറില്ല. രാഹുലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടു പാർട്ടിയും സർക്കാരും എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടി എടുത്തു. പെണ്‍കുട്ടികൾ അടക്കമുള്ള 24 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടും കോണ്‍ഗ്രസ് കലാപത്തിന് ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.