കൊച്ചി: ട്രെയിനില്‍ പതിനാറുകാരിക്കുനേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മര്‍ദിച്ച സംഭവത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശികളായ സീസണ് ടിക്കറ്റുകാരാണ് പ്രതികളെന്നും ഇവര്‍ ഒളിവിലാണെന്നും എറണാകുളം സൗത്ത് റെയില്‍വേ പോലീസ് പറഞ്ഞു.
പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റ് പാസിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് അത്രികമം നടത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള പരിശോധന. പോക്സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷല്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡില്‍നിന്ന് സതേണ്‍ റെയില്‍വേ വിശദീകരണം തേടി. ഇതരസംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡിന്റെയും മൊഴിയെടുക്കും.
പ്രതികളിലൊരാളുടെ സീസണ് ടിക്കറ്റ് പാസിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചംഗ സംഘമാണ് അത്രികമം നടത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്കായുള്ള പരിശോധന. പോക്സോ, ട്രെയിനില്‍ അടിപിടി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി 7.50ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷല്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിന്‍ നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയില്‍ തൃശൂര്‍ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എറണാകുളം സൗത്ത് റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.
പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡില്‍നിന്ന് സതേണ്‍ റെയില്‍വേ വിശദീകരണം തേടി. ഇതരസംസ്ഥാനക്കാരനായ ഗാര്‍ഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡിന്റെയും മൊഴിയെടുക്കും.