തുറവൂർ: അന്ധകാരനഴിയിലും ചെല്ലാനത്തുമായി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. അന്ധകാരനഴി വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ അപകടത്തിൽ എഴുപുന്ന എരമല്ലൂർ, പാണാപറന്പ് ശിവശങ്കരന്റെ മകൻ ആനന്ദ് ( 21 ), ചങ്ങനാശേരി, മാമൂട്, പാലമറ്റം, അന്പാടി വീട്ടിൽ വിനയചന്ദ്രന്റെ മകൻ അന്പാടി ( 26) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം.
തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവരുൾപ്പെടെയുള്ള അഞ്ചംഗസംഘം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുപേരെയും നാട്ടുകാരും പോലീസും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരം ചെല്ലാനം ഹാർബറിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ തിരയിലകപ്പെട്ട് മരിച്ചു. എഴുപുന്ന മുണ്ടു പറന്പിൽ സുരേഷ് കുമാറിന്റെ മകൻ ആശിഷാണ് (18) മരിച്ചത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് മൂന്നു പേരെ ഉടൻ കരയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹാർബർ പോലീസ് ആലപ്പുഴ മുതൽ ഫോർട്ട് കൊച്ചി വരെ കടൽ പ്രക്ഷുബ്ദമാണെന്നും യാതൊരു കാരണവശാലും സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും കർശന നിർദേശം നൽകിയിട്ടും ഇതു ലംഘിച്ചുകൊണ്ടാണ് യുവാക്കൾ കടലിൽ ഇറങ്ങിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്തു.
തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവരുൾപ്പെടെയുള്ള അഞ്ചംഗസംഘം കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട അഞ്ചുപേരെയും നാട്ടുകാരും പോലീസും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ ഇതിനോടകം നഷ്ടപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരം ചെല്ലാനം ഹാർബറിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ തിരയിലകപ്പെട്ട് മരിച്ചു. എഴുപുന്ന മുണ്ടു പറന്പിൽ സുരേഷ് കുമാറിന്റെ മകൻ ആശിഷാണ് (18) മരിച്ചത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് മൂന്നു പേരെ ഉടൻ കരയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഹാർബർ പോലീസ് ആലപ്പുഴ മുതൽ ഫോർട്ട് കൊച്ചി വരെ കടൽ പ്രക്ഷുബ്ദമാണെന്നും യാതൊരു കാരണവശാലും സഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും കർശന നിർദേശം നൽകിയിട്ടും ഇതു ലംഘിച്ചുകൊണ്ടാണ് യുവാക്കൾ കടലിൽ ഇറങ്ങിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്തു.