കോഴിക്കോട്: കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിൽ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുന്‍ എംഎല്‍എയുമായ അഡ്വ. കെ.എന്‍.എ. ഖാദര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി താക്കീതില്‍ ഒതുക്കി. നിലവില്‍ ഖാദറിനെതിരേ കടുത്ത നിലപാടിലേക്കു പോയാലുണ്ടായേക്കാവുന്ന പ്രത്യാഘാതവും മുസ്ലിം ലീഗ് നേതൃയോഗംവിലയിരുത്തി. വിവാദം സംബന്ധിച്ച് പാര്‍ട്ടി കെ.എന്‍.എ. ഖാദറിനോടു നേരത്തേ വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിക്കു ഖാദര്‍ നല്കിയ ദീര്‍ഘമായ വിശദീകരണക്കുറിപ്പ് ഇന്നലെ നേതൃയോഗം ചര്‍ച്ച ചെയ്തു.
ഒരു സാംസ്കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ട് ഇതില്‍ പങ്കെടുത്തതില്‍ തനിക്കു ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഖാദറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്നു യോഗം വിലയിരുത്തി. അതേസമയം ഖാദറിനു പൂര്‍ണ പിന്തുണയുമായി ആര്‍എസ്എസ്- ബിജെപി നേതൃത്വം രംഗത്തെത്തിയതും പാര്‍ട്ടിയെ കടുത്ത നടപടിയില്‍നിന്നു പിന്തിരിപ്പിച്ചു.
ആരെങ്കിലും വിളിച്ചാല്‍ അങ്ങോട്ട് ഓടിച്ചെല്ലുന്നവരാകരുതു മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ഖാദറിന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.കെ. മുനീര്‍ എംഎല്‍എ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.സി. മായിന്‍ ഹാജി തുടങ്ങിയ നേതാക്കളും ഖാദറിനെ തള്ളി രംഗത്തെത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച കെ.എൻ.എ. ഖാദറിന്റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
ഒരു സാംസ്കാരിക പരിപാടി എന്ന നിലയില്‍ മാത്രം കണ്ട് ഇതില്‍ പങ്കെടുത്തതില്‍ തനിക്കു ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഖാദറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്നു യോഗം വിലയിരുത്തി. അതേസമയം ഖാദറിനു പൂര്‍ണ പിന്തുണയുമായി ആര്‍എസ്എസ്- ബിജെപി നേതൃത്വം രംഗത്തെത്തിയതും പാര്‍ട്ടിയെ കടുത്ത നടപടിയില്‍നിന്നു പിന്തിരിപ്പിച്ചു.
ആരെങ്കിലും വിളിച്ചാല്‍ അങ്ങോട്ട് ഓടിച്ചെല്ലുന്നവരാകരുതു മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ഖാദറിന് പരോക്ഷ മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.കെ. മുനീര്‍ എംഎല്‍എ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.സി. മായിന്‍ ഹാജി തുടങ്ങിയ നേതാക്കളും ഖാദറിനെ തള്ളി രംഗത്തെത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച കെ.എൻ.എ. ഖാദറിന്റെ നടപടി നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ പഴയ പോലെ സജീവമല്ലെന്നും ആക്ഷേപമുണ്ടായിരുന്നു.