തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാൻ മാത്രമേ ഉപകരിക്കൂ.
എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ പാർട്ടി അംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. സംഭവത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെട്ടു. മുഖ്യമന്ത്രി അടക്കം എല്ലാവരും അക്രമത്തെ തള്ളിപ്പറഞ്ഞു. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടി സ്വീകരിച്ചു. എന്നാൽ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തള്ളി പറയാൻ ഇപ്പോഴും യുഡിഎഫ് തയ്യാറായിട്ടില്ല എന്നത് ഇരട്ടത്താപ്പാണ്. ജാമ്യം കിട്ടിയവരെ മാലയിട്ട് സ്വീകരിച്ചതിലൂടെ ഈ ആക്രമണത്തിന്റെ ആസൂത്രണം വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാൻ മാത്രമേ ഉപകരിക്കൂ.
എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ പാർട്ടി അംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. സംഭവത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെട്ടു. മുഖ്യമന്ത്രി അടക്കം എല്ലാവരും അക്രമത്തെ തള്ളിപ്പറഞ്ഞു. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടി സ്വീകരിച്ചു. എന്നാൽ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തള്ളി പറയാൻ ഇപ്പോഴും യുഡിഎഫ് തയ്യാറായിട്ടില്ല എന്നത് ഇരട്ടത്താപ്പാണ്. ജാമ്യം കിട്ടിയവരെ മാലയിട്ട് സ്വീകരിച്ചതിലൂടെ ഈ ആക്രമണത്തിന്റെ ആസൂത്രണം വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.