തിരുവനന്തപുരം: വിലക്കയറ്റിത്തിലും ബസ് ചാർജ് വർധനയിലും നട്ടംതിരിയുന്ന ജനത്തെ ഷോക്കടിപ്പിച്ച് സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂട്ടി. ഗാർഹിക, വ്യവസായ വൈദുതി നിരക്കുകളിൽ 6.6 ശതമാനം വർധനയാണു വരുത്തിയത്. ഇതോടെ സംസ്ഥാനത്തെ ശരാശരി വൈദ്യുതിനിരക്ക് യൂണിറ്റിന് 6.15 രൂപയിൽനിന്ന് 6.52 ആയാണ് ഉയരുക. നിരക്ക് വർധനയിലൂടെ കെഎസ്ഇബിക്ക് 1000 കോടിയോളം രൂപയുടെ വരുമാനവർധനയുണ്ടാകും.
വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 മുതൽ 60 പൈസ വരെ വർധിപ്പിച്ചതിനൊപ്പം ഫിക്സഡ് ചാർജുകളും കുത്തനെ ഉയർത്തി. 10 മുതൽ 75 രൂപ വരെയാണ് ഫിക്സഡ് ചാർജ് ഇനത്തിൽ വർധിപ്പിച്ചത്. ഇതോടെ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് രണ്ടു മാസം കൂടുന്പോഴുള്ള വൈദ്യുതി ബില്ലിൽ 45 രൂപ അധികമായി നൽകേണ്ടി വരും. നിരക്കുകൾ ഇന്നു പ്രാബല്യത്തിലായി.
പത്തു കിലോവാട്ടുവരെ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലിക്കാർ, ഇസ്തിരിക്കടകൾ, വെൽഡിംഗ് വർക്ക് ഷോപ്പുകൾ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതിനിരക്ക് 10 മുതൽ 15 പൈസ വരെ വർധിപ്പിച്ചു. ഈ വിഭാഗത്തിൽ 10 മുതൽ 20 കിലോവാട്ട് വരെയുള്ള ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് 75-ൽനിന്ന് 80 രൂപയായും, 20 കിലോവാട്ടിനു മുകളിലുള്ള ഉപയോക്താക്കൾക്ക് 170-ൽനിന്ന് 185 രൂപയായും വർധിപ്പിച്ചു.
പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്കും 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും നിരക്ക് വർധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപയോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവയെയും നിരക്കുവർധനയിൽനിന്ന് ഒഴിവാക്കി. 35,200 ഉപയോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെ 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളും സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരുമുണ്ടെങ്കിൽ നിരക്കുവർധനയില്ല.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യനിരക്ക് അതേപടി തുടരും.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1,000 വാട്ടിൽനിന്നു 2,000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.
കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സാധാരണക്കാർക്കും ചെറുകിട വ്യവസായങ്ങൾക്കും ആശ്വാസകരമാകുന്ന രീതിയിലാണ് വർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് അറിയിച്ചു.
ഗാർഹിക വൈദ്യുതിനിരക്ക് വർധന ദ്വൈമാസ ബിൽതുക (സിംഗിൾ ഫേസ്)
50 യൂണിറ്റ്
നിലവിലെ തുക-385
പുതുക്കിയ നിരക്ക്-385
വർധന-ഇല്ല
100 യൂണിറ്റ്
നിലവിലെ തുക-775
പുതുക്കിയ നിരക്ക്-820
വർധന-45 രൂപ
150 യൂണിറ്റ്
നിലവിലെ നിരക്ക്-1275
പുതുക്കിയ നിരക്ക്-1350
വർധന-75 രൂപ
200 യൂണിറ്റ്
നിലവിലെ നിരക്ക്-1945
പുതുക്കിയ നിരക്ക്-2090
വർധന-145
250 യൂണിറ്റ്
നിലവിലെ നിരക്ക്-2725
പുതുക്കിയ നിരക്ക്-2910
വർധന-185
300 യൂണിറ്റ്
നിലവിലെ നിരക്ക്-3680
പുതുക്കിയ നിരക്ക്-3980
വർധന-300
350 യൂണിറ്റ്
നിലവിലെ നിരക്ക്-4840
പുതുക്കിയ നിരക്ക്-5200
വർധന-360
400 യൂണിറ്റ്
നിലവിലെ നിരക്ക്-5760
പുതുക്കിയ നിരക്ക്-6230
വർധന-470
500 യൂണിറ്റ്
നിലവിലെ നിരക്ക്-7360
പുതുക്കിയ നിരക്ക്-8000
വർധന-640
വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 മുതൽ 60 പൈസ വരെ വർധിപ്പിച്ചതിനൊപ്പം ഫിക്സഡ് ചാർജുകളും കുത്തനെ ഉയർത്തി. 10 മുതൽ 75 രൂപ വരെയാണ് ഫിക്സഡ് ചാർജ് ഇനത്തിൽ വർധിപ്പിച്ചത്. ഇതോടെ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് രണ്ടു മാസം കൂടുന്പോഴുള്ള വൈദ്യുതി ബില്ലിൽ 45 രൂപ അധികമായി നൽകേണ്ടി വരും. നിരക്കുകൾ ഇന്നു പ്രാബല്യത്തിലായി.
പത്തു കിലോവാട്ടുവരെ കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലിക്കാർ, ഇസ്തിരിക്കടകൾ, വെൽഡിംഗ് വർക്ക് ഷോപ്പുകൾ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതിനിരക്ക് 10 മുതൽ 15 പൈസ വരെ വർധിപ്പിച്ചു. ഈ വിഭാഗത്തിൽ 10 മുതൽ 20 കിലോവാട്ട് വരെയുള്ള ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് 75-ൽനിന്ന് 80 രൂപയായും, 20 കിലോവാട്ടിനു മുകളിലുള്ള ഉപയോക്താക്കൾക്ക് 170-ൽനിന്ന് 185 രൂപയായും വർധിപ്പിച്ചു.
പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്കും 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കും നിരക്ക് വർധിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപയോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവയെയും നിരക്കുവർധനയിൽനിന്ന് ഒഴിവാക്കി. 35,200 ഉപയോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെ 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളും സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരുമുണ്ടെങ്കിൽ നിരക്കുവർധനയില്ല.
എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യനിരക്ക് അതേപടി തുടരും.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1,000 വാട്ടിൽനിന്നു 2,000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.
കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സാധാരണക്കാർക്കും ചെറുകിട വ്യവസായങ്ങൾക്കും ആശ്വാസകരമാകുന്ന രീതിയിലാണ് വർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് അറിയിച്ചു.
ഗാർഹിക വൈദ്യുതിനിരക്ക് വർധന ദ്വൈമാസ ബിൽതുക (സിംഗിൾ ഫേസ്)
50 യൂണിറ്റ്
നിലവിലെ തുക-385
പുതുക്കിയ നിരക്ക്-385
വർധന-ഇല്ല
100 യൂണിറ്റ്
നിലവിലെ തുക-775
പുതുക്കിയ നിരക്ക്-820
വർധന-45 രൂപ
150 യൂണിറ്റ്
നിലവിലെ നിരക്ക്-1275
പുതുക്കിയ നിരക്ക്-1350
വർധന-75 രൂപ
200 യൂണിറ്റ്
നിലവിലെ നിരക്ക്-1945
പുതുക്കിയ നിരക്ക്-2090
വർധന-145
250 യൂണിറ്റ്
നിലവിലെ നിരക്ക്-2725
പുതുക്കിയ നിരക്ക്-2910
വർധന-185
300 യൂണിറ്റ്
നിലവിലെ നിരക്ക്-3680
പുതുക്കിയ നിരക്ക്-3980
വർധന-300
350 യൂണിറ്റ്
നിലവിലെ നിരക്ക്-4840
പുതുക്കിയ നിരക്ക്-5200
വർധന-360
400 യൂണിറ്റ്
നിലവിലെ നിരക്ക്-5760
പുതുക്കിയ നിരക്ക്-6230
വർധന-470
500 യൂണിറ്റ്
നിലവിലെ നിരക്ക്-7360
പുതുക്കിയ നിരക്ക്-8000
വർധന-640