തിരുവനന്തപുരം : രാഹുൽഗാന്ധി എംപിയുടെ ഓഫീസിനു നേരേ യുള്ള എസ്എഫ്ഐ ആക്രമണം സിപിഎമ്മിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കുന്നതിനിടെ വിദ്യാർഥി നേതാക്കളെ ശക്തമായി ശകാരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്ഗ്രസ് ദേശീയ നേതാവിന്റെ എംപി ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്താനുണ്ടായ സാഹചര്യമെന്തെന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയോടു കോടിയേരി ചോദിച്ചു.
എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിഞ്ഞാണോ ഇങ്ങനെയൊരു മാർച്ച് സംഘടിപ്പിച്ചതെന്നു ചോദിച്ച കോടിയേരി പാർട്ടി നേതാക്കളാരെങ്കിലും മാർച്ച് സംഘടിപ്പിക്കാൻ നിർദേശം നൽകിയോയെന്നും ആരാഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ചോദ്യങ്ങളോടു മൗനമല്ലാതെ മറ്റൊന്നും പറയാൻ അനുശ്രീക്കു കഴിഞ്ഞില്ല.
രാഹുൽഗാന്ധിയുടെ ഓഫീസിനുനേരേയുണ്ടായ അക്രമം ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നു കോടിയേരി ആവർത്തിച്ചു വ്യക്തമാക്കി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവും ഇന്നലെ എകെജി സെന്ററിലുണ്ടായിരുന്നു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കൂടുതൽ നടപടികൾ വേണമെന്നു വിദ്യാർഥി നേതാക്കൾക്കു കോടിയേരി നിർദേശം നൽകി.
എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിഞ്ഞാണോ ഇങ്ങനെയൊരു മാർച്ച് സംഘടിപ്പിച്ചതെന്നു ചോദിച്ച കോടിയേരി പാർട്ടി നേതാക്കളാരെങ്കിലും മാർച്ച് സംഘടിപ്പിക്കാൻ നിർദേശം നൽകിയോയെന്നും ആരാഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ചോദ്യങ്ങളോടു മൗനമല്ലാതെ മറ്റൊന്നും പറയാൻ അനുശ്രീക്കു കഴിഞ്ഞില്ല.
രാഹുൽഗാന്ധിയുടെ ഓഫീസിനുനേരേയുണ്ടായ അക്രമം ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നു കോടിയേരി ആവർത്തിച്ചു വ്യക്തമാക്കി. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവും ഇന്നലെ എകെജി സെന്ററിലുണ്ടായിരുന്നു. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കൂടുതൽ നടപടികൾ വേണമെന്നു വിദ്യാർഥി നേതാക്കൾക്കു കോടിയേരി നിർദേശം നൽകി.