തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷത്തിന്റെ ആവനാഴിയിലെത്തിയത് രണ്ടു വജ്രായുധങ്ങളാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേർക്കു നടന്ന ആക്രമണത്തിലും മുഖ്യമന്ത്രിക്കെതിരേ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിലും ഒരേ സമയം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള സമരമാർഗങ്ങളുമായി മുന്നോട്ടു പോകാനാണ് കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. നാളെ നിയമസഭാ സമ്മേളനംകൂടി തുടങ്ങുന്നതോടെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരപരന്പരകൾ തീർക്കാനൊരുങ്ങുകയാണു പ്രതിപക്ഷം.
യാതൊരു പ്രകോപനവും കൂടാതെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിനു നേർക്കു നടന്ന എസ്എഫ്ഐ ആക്രമണം സിപിഎം നേതൃത്വത്തെ ദേശീയതലത്തിൽതന്നെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുതിർന്ന സിപിഎം നേതാക്കളുടെ നിർദേശമില്ലാതെ വിദ്യാർഥിപ്രസ്ഥാനങ്ങൾ വലിയ ആക്രമണത്തിനു മുതിരില്ലെന്ന ആരോപണമാണു കോണ്ഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഇതോടൊപ്പം പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിയിലേക്കു നയിച്ച എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും ഉത്തരവുകളും ജനങ്ങളുടെ മുന്നിലെത്തിക്കാനുള്ള പ്രതിപക്ഷ നീക്കവും സർക്കാരിനു മുന്നിലെ മറ്റൊരു കടന്പയായി മാറുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ഉന്നതതല യോഗങ്ങൾ വിളിച്ചുചേർക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
രാഹുൽഗാന്ധിയുടെ ഓഫീസിനു നേർക്കു നടന്ന ആക്രമണ കേസിൽ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടി ഉൾപ്പെട്ടത് ഉന്നതതല ഗൂഢാലോചനയായി പ്രതിപക്ഷത്തിനു ചിത്രീകരിക്കാൻ കൂടുതൽ അവസരമായി. ആക്രമണക്കേസിലെ പ്രതികളെ പിടികൂടുകയും പാർട്ടിതല നടപടി സ്വീകരിക്കാൻ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിൽ വിളിച്ചുവരുത്തി നിർദേശിക്കുകയുമൊക്കെ ചെയ്തിട്ടും സംഭവത്തിന്റെ ഗൗരവത്തിൽ അൽപം പോലും കുറവുവരുത്താൻ കഴിയാത്തതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്.
അതേസമയം, കോണ്ഗ്രസ് പ്രവർത്തകർക്ക് സംസ്ഥാനമൊട്ടാകെ ഏറെ ഉണർവേകാൻ സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങൾ ഇടയാക്കിയതായാണു വിലയിരുത്തൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർത്തിയ ആരോപണവുമായി ബന്ധപ്പെട്ടു സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾക്കും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിലും എത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലുണ്ടായ പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗിച്ചതോടെ സിപിഎമ്മിനു പ്രതിരോധിക്കാനായിരുന്നു.
നാഷണൽ ഹെറാൾഡ് കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് നേതാവ് രാഹുലിനെ ഇഡി മണിക്കൂറുകളോളം ചോദ്യംചെയ്യുകയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തതോടെ ഇതുപയോഗിച്ചു സ്വർണക്കടത്ത് ആരോപണത്തെ ചെറുക്കാനായിരുന്നു സിപിഎം പദ്ധതി. ഇതിനിടയിലാണ് രാഹുലിന്റെ ഓഫീസിനു നേർക്കുണ്ടായ ആക്രമണം ഇടതു ഭരണനേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കിയത്.
യാതൊരു പ്രകോപനവും കൂടാതെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിനു നേർക്കു നടന്ന എസ്എഫ്ഐ ആക്രമണം സിപിഎം നേതൃത്വത്തെ ദേശീയതലത്തിൽതന്നെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുതിർന്ന സിപിഎം നേതാക്കളുടെ നിർദേശമില്ലാതെ വിദ്യാർഥിപ്രസ്ഥാനങ്ങൾ വലിയ ആക്രമണത്തിനു മുതിരില്ലെന്ന ആരോപണമാണു കോണ്ഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഇതോടൊപ്പം പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിയിലേക്കു നയിച്ച എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും ഉത്തരവുകളും ജനങ്ങളുടെ മുന്നിലെത്തിക്കാനുള്ള പ്രതിപക്ഷ നീക്കവും സർക്കാരിനു മുന്നിലെ മറ്റൊരു കടന്പയായി മാറുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ഉന്നതതല യോഗങ്ങൾ വിളിച്ചുചേർക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
രാഹുൽഗാന്ധിയുടെ ഓഫീസിനു നേർക്കു നടന്ന ആക്രമണ കേസിൽ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടി ഉൾപ്പെട്ടത് ഉന്നതതല ഗൂഢാലോചനയായി പ്രതിപക്ഷത്തിനു ചിത്രീകരിക്കാൻ കൂടുതൽ അവസരമായി. ആക്രമണക്കേസിലെ പ്രതികളെ പിടികൂടുകയും പാർട്ടിതല നടപടി സ്വീകരിക്കാൻ എസ്എഫ്ഐ നേതാക്കളെ എകെജി സെന്ററിൽ വിളിച്ചുവരുത്തി നിർദേശിക്കുകയുമൊക്കെ ചെയ്തിട്ടും സംഭവത്തിന്റെ ഗൗരവത്തിൽ അൽപം പോലും കുറവുവരുത്താൻ കഴിയാത്തതാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്.
അതേസമയം, കോണ്ഗ്രസ് പ്രവർത്തകർക്ക് സംസ്ഥാനമൊട്ടാകെ ഏറെ ഉണർവേകാൻ സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കങ്ങൾ ഇടയാക്കിയതായാണു വിലയിരുത്തൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർത്തിയ ആരോപണവുമായി ബന്ധപ്പെട്ടു സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾക്കും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിലും എത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലുണ്ടായ പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗിച്ചതോടെ സിപിഎമ്മിനു പ്രതിരോധിക്കാനായിരുന്നു.
നാഷണൽ ഹെറാൾഡ് കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് നേതാവ് രാഹുലിനെ ഇഡി മണിക്കൂറുകളോളം ചോദ്യംചെയ്യുകയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തതോടെ ഇതുപയോഗിച്ചു സ്വർണക്കടത്ത് ആരോപണത്തെ ചെറുക്കാനായിരുന്നു സിപിഎം പദ്ധതി. ഇതിനിടയിലാണ് രാഹുലിന്റെ ഓഫീസിനു നേർക്കുണ്ടായ ആക്രമണം ഇടതു ഭരണനേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കിയത്.