തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണശാലകൾക്കെതിരേ തദ്ദേശ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി മന്ത്രി എം.വി. ഗോവിന്ദൻ.
നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു.
19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ചെണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച 131 ഭക്ഷണശാലകൾക്കെതിരേ നടപടി സ്വീകരിച്ചു.
പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങൾ വിറ്റ ഭക്ഷണശാലകൾ പൂട്ടിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി ചേർന്നു തുടർപരിശോധനകൾ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.
നഗരസഭാ പരിധിയിലെ 3599 ഭക്ഷണശാലകളിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു.
19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ചെണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച 131 ഭക്ഷണശാലകൾക്കെതിരേ നടപടി സ്വീകരിച്ചു.
പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര സാധനങ്ങൾ വിറ്റ ഭക്ഷണശാലകൾ പൂട്ടിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി ചേർന്നു തുടർപരിശോധനകൾ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.