കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി).
വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന രീതി ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നതു കുറ്റകൃത്യം പോലെതന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28 ശതമാനത്തിൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണം വിജയ് ബാബുവിനെപോലുള്ളവർ ഉപയോഗിക്കുന്ന രീതികളാണെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന രീതി ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നതു കുറ്റകൃത്യം പോലെതന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28 ശതമാനത്തിൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിന്റെ കാരണം വിജയ് ബാബുവിനെപോലുള്ളവർ ഉപയോഗിക്കുന്ന രീതികളാണെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.