കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങളിൽ നിലപാടു കടുപ്പിക്കാൻ പ്രതിപക്ഷം. തിങ്കളാഴ്ച നിയമസഭ ചേരുന്പോഴുള്ള ആദ്യ ഇനമായ ചോദ്യോത്തര വേള മുതൽ സ്വർണത്തിന്റെ മാറ്റുരയ്ക്കാനാണു പ്രതിപക്ഷ തീരുമാനം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരേ ഉന്നയിച്ച ഡോളർ കടത്ത് ആരോപണവുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങൾ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ, നിയമസഭാ സെക്രട്ടേറിയറ്റ് ആദ്യ ദിനം ഇതു പരിഗണനയ്ക്ക് എടുക്കുമോ എന്നതാണു പ്രധാനം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു സഭ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കണോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇന്നോ നാളെയോ ചേരുന്ന യോഗത്തിൽ പ്രതിഷേധം എത്രത്തോളമാകാം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.
സ്വർണക്കടത്ത് ആരോപണങ്ങൾക്കൊപ്പം, സിപിഎം നേതാക്കൾക്കെതിരേ ഉയർന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും സഭയിലെത്തും. ലോക കേരളസഭയിലെ വിവാദ വനിതയുടെ രണ്ടു ദിവസത്തെ സാന്നിധ്യം രാഷ്ട്രീയ ചർച്ചയാകുന്പോൾ, സ്പീക്കറും മറുപടി പറയേണ്ടിവരും.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിൽ നടന്ന എസ്എഫ്ഐ ആക്രമണവും നിഷ്ക്രിയരായി നോക്കി നിന്ന പോലീസ് നടപടിയും നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കിയേക്കും.
ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്യാതെ രാഹുൽഗാന്ധിയുടെ ഓഫീസിനെതിരേ അക്രമം നടത്തിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും തൃപ്തിപ്പെടുത്താനാണെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.
മിൽമ ഭരണസമിതി പിടിച്ചെടുക്കാനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ആദ്യ ദിനംതന്നെ നിയമസഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഭരണസമിതി ഇല്ലാത്ത ക്ഷീര സഹകരണ സംഘങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകി കൊണ്ടുള്ള ഓർഡിനൻസ് ഗവർണർ തള്ളിയിരുന്നു. മിൽമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസും നിലവിലുണ്ട്.
നിയമ പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കാതിരുന്നത്. കേരളത്തിലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കുന്നതും പതിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. 15-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27 മുതൽ ഓഗസ്റ്റ് 27 വരെയാണു ക്രമീകരിച്ചിട്ടുള്ളത്. 23 ദിവസമാണു സഭ ചേരുക.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഉയർന്ന ആരോപണങ്ങളിൽ നിലപാടു കടുപ്പിക്കാൻ പ്രതിപക്ഷം. തിങ്കളാഴ്ച നിയമസഭ ചേരുന്പോഴുള്ള ആദ്യ ഇനമായ ചോദ്യോത്തര വേള മുതൽ സ്വർണത്തിന്റെ മാറ്റുരയ്ക്കാനാണു പ്രതിപക്ഷ തീരുമാനം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരേ ഉന്നയിച്ച ഡോളർ കടത്ത് ആരോപണവുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങൾ പ്രതിപക്ഷം നൽകിയിട്ടുണ്ട്. എന്നാൽ, നിയമസഭാ സെക്രട്ടേറിയറ്റ് ആദ്യ ദിനം ഇതു പരിഗണനയ്ക്ക് എടുക്കുമോ എന്നതാണു പ്രധാനം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടു സഭ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കണോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇന്നോ നാളെയോ ചേരുന്ന യോഗത്തിൽ പ്രതിഷേധം എത്രത്തോളമാകാം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണു വിവരം.
സ്വർണക്കടത്ത് ആരോപണങ്ങൾക്കൊപ്പം, സിപിഎം നേതാക്കൾക്കെതിരേ ഉയർന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും സഭയിലെത്തും. ലോക കേരളസഭയിലെ വിവാദ വനിതയുടെ രണ്ടു ദിവസത്തെ സാന്നിധ്യം രാഷ്ട്രീയ ചർച്ചയാകുന്പോൾ, സ്പീക്കറും മറുപടി പറയേണ്ടിവരും.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിൽ നടന്ന എസ്എഫ്ഐ ആക്രമണവും നിഷ്ക്രിയരായി നോക്കി നിന്ന പോലീസ് നടപടിയും നിയമസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കിയേക്കും.
ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്യാതെ രാഹുൽഗാന്ധിയുടെ ഓഫീസിനെതിരേ അക്രമം നടത്തിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും തൃപ്തിപ്പെടുത്താനാണെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.
മിൽമ ഭരണസമിതി പിടിച്ചെടുക്കാനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ആദ്യ ദിനംതന്നെ നിയമസഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഭരണസമിതി ഇല്ലാത്ത ക്ഷീര സഹകരണ സംഘങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ടവകാശം നൽകി കൊണ്ടുള്ള ഓർഡിനൻസ് ഗവർണർ തള്ളിയിരുന്നു. മിൽമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസും നിലവിലുണ്ട്.
നിയമ പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കാതിരുന്നത്. കേരളത്തിലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കുന്നതും പതിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും സഭയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. 15-ാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27 മുതൽ ഓഗസ്റ്റ് 27 വരെയാണു ക്രമീകരിച്ചിട്ടുള്ളത്. 23 ദിവസമാണു സഭ ചേരുക.