തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ഇടനില ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരളസഭയുമായി ബന്ധപ്പെട്ടു നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ നിയമസഭാ ടിവിയിലെ നാലു ജീവനക്കാരെ പുറത്താക്കാൻ നിർദേശം.
സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോം ഒരുക്കി സാങ്കേതിക സഹായം നൽകുന്ന ബിട്രയ്റ്റ് സൊല്യൂഷൻസിലെ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീണ്‍ എന്നിവരെയാണ് പുറത്താക്കാൻ കണ്സൾട്ടൻസിയോടു നിർദേശിച്ചതെന്നു സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
അനിതയ്ക്ക് സഭയിൽ പ്രവേശിക്കാനും സഭാ ടിവിക്കുള്ളിൽ എത്തിക്കാനും സഹായം നൽകിയത് ഇവരാണെന്നു കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. സഭാ ടിവി പൂർണമായും സഭയുടെ വിവരസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലാക്കാൻ നടപടിയെടുക്കും. ഇനി മുതൽ നിയമസഭാമന്ദിരത്തിൽ പ്രവേശിക്കാനുള്ള വ്യവസ്ഥകൾ കർക്കശമാക്കും.
അനിത ലോക കേരളസഭ നടന്ന ഹാളിനകത്തു പ്രവേശിച്ചിട്ടില്ലെന്നാണ് നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണറിപ്പോർട്ടിൽ. ഓപ്പണ്‍ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണ് ഇവർ സഭാവളപ്പിലെത്തിയത്.
സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോം ഒരുക്കി സാങ്കേതിക സഹായം നൽകുന്ന ബിട്രയ്റ്റ് സൊല്യൂഷൻസിലെ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീണ്‍ എന്നിവരെയാണ് പുറത്താക്കാൻ കണ്സൾട്ടൻസിയോടു നിർദേശിച്ചതെന്നു സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
അനിതയ്ക്ക് സഭയിൽ പ്രവേശിക്കാനും സഭാ ടിവിക്കുള്ളിൽ എത്തിക്കാനും സഹായം നൽകിയത് ഇവരാണെന്നു കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. സഭാ ടിവി പൂർണമായും സഭയുടെ വിവരസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലാക്കാൻ നടപടിയെടുക്കും. ഇനി മുതൽ നിയമസഭാമന്ദിരത്തിൽ പ്രവേശിക്കാനുള്ള വ്യവസ്ഥകൾ കർക്കശമാക്കും.
അനിത ലോക കേരളസഭ നടന്ന ഹാളിനകത്തു പ്രവേശിച്ചിട്ടില്ലെന്നാണ് നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണറിപ്പോർട്ടിൽ. ഓപ്പണ്‍ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണ് ഇവർ സഭാവളപ്പിലെത്തിയത്.