തിരുവനന്തപുരം: നിയമസഭാ ടിവി പ്രവർത്തനമാരംഭിച്ച ശേഷം ഇതുവരെ 5.41 കോടി രൂപ ചെലവായെന്നും പരസ്യം അടക്കമുള്ള വരുമാനമായി ഇതുവരെ 1.44 കോടി രൂപ മാത്രമാണു ലഭിച്ചതെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
ഒടിടി പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് 47.60 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. സഭാ ടിവിയുടെ ചെലവിൽ 54 ശതമാനവും ചാനലുകളുടെ ടൈംസ്ലോട്ട് വാങ്ങി സഭാ ടിവിയുടെ പരിപാടികൾ സംപ്രേഷണത്തിന് കൈമാറുന്ന വകയിലാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത് അവസാനിപ്പിക്കുകയാണ്.
2,39,79,201 രൂപയാണ് ചാനലുകൾക്ക് ടൈം സ്ലോട്ടിനായി ചെലവഴിച്ചത്. ഇത്തരത്തിൽ നൽകിയ പരിപാടികൾ നിർമിക്കുന്നതിനായി 84.70 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. സഭാ ടിവിയിൽ നിന്ന് ഇതുവരെ ലഭിച്ച 1.44 കോടി രൂപയുടെ വരുമാനത്തിൽ 91 ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടച്ചുവെന്നും സ്പീക്കർ പറഞ്ഞു.
ഒടിടി പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് 47.60 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. സഭാ ടിവിയുടെ ചെലവിൽ 54 ശതമാനവും ചാനലുകളുടെ ടൈംസ്ലോട്ട് വാങ്ങി സഭാ ടിവിയുടെ പരിപാടികൾ സംപ്രേഷണത്തിന് കൈമാറുന്ന വകയിലാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത് അവസാനിപ്പിക്കുകയാണ്.
2,39,79,201 രൂപയാണ് ചാനലുകൾക്ക് ടൈം സ്ലോട്ടിനായി ചെലവഴിച്ചത്. ഇത്തരത്തിൽ നൽകിയ പരിപാടികൾ നിർമിക്കുന്നതിനായി 84.70 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. സഭാ ടിവിയിൽ നിന്ന് ഇതുവരെ ലഭിച്ച 1.44 കോടി രൂപയുടെ വരുമാനത്തിൽ 91 ലക്ഷം രൂപ സർക്കാരിലേക്ക് തിരിച്ചടച്ചുവെന്നും സ്പീക്കർ പറഞ്ഞു.