പയ്യന്നൂർ: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ യുഡിഎഫ് പറഞ്ഞ കാര്യങ്ങള്തന്നെയാണു കോടതിയും ആവര്ത്തിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കോടതിയിൽ സർക്കാരിനു മറുപടിയുണ്ടായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണു മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസെടുത്തത്.
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണ്. അതിന്റെപേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ ബോംബെറിയുകയും കത്തിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ആക്രമിച്ചു. കെപിസിസി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സിപിഎം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരേ കേസെടുക്കണമെന്നും പയ്യന്നൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സിപിഎമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍നിന്നു ശ്രദ്ധതിരിക്കുന്നതിനുവേണ്ടി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് സംസ്ഥാനവ്യപകമായി കലാപമുണ്ടാക്കിയത്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താന്‍ പാര്‍ട്ടിയുടെ തലപ്പത്ത് സിപിഎം ഗുണ്ടകളെയും ക്രിമിനലുകളെയും നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പോലീസുകാര്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണ്-സതീശൻ പറഞ്ഞു.
കോടതിയിൽ സർക്കാരിനു മറുപടിയുണ്ടായില്ല. പ്രതിഷേധം മാത്രമാണ് അവിടെ നടന്നതെന്നാണ് യുഡിഎഫും പറഞ്ഞത്. ഇതിന്റെ പേരിലാണു മുഖ്യമന്ത്രിയെ വധിക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസെടുത്തത്.
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സിപിഎം നേതാക്കളാണ്. അതിന്റെപേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ ബോംബെറിയുകയും കത്തിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ആക്രമിച്ചു. കെപിസിസി ഓഫീസിലേക്കും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും അക്രമികളെ വിട്ടു. കലാപാഹ്വാനം നടത്തിയ സിപിഎം നേതാക്കളാണ് ഈ അക്രമങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. അവര്‍ക്കെതിരേ കേസെടുക്കണമെന്നും പയ്യന്നൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ പ്രതിപക്ഷ നേതാവ് പറഞ്ഞു ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സിപിഎമ്മും എത്തിച്ചേര്‍ന്നിരിക്കുന്ന അപമാനകരമായ അവസ്ഥയില്‍നിന്നു ശ്രദ്ധതിരിക്കുന്നതിനുവേണ്ടി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് സംസ്ഥാനവ്യപകമായി കലാപമുണ്ടാക്കിയത്. ഞങ്ങളെയൊക്കെ ഭീഷണിപ്പെടുത്താന്‍ പാര്‍ട്ടിയുടെ തലപ്പത്ത് സിപിഎം ഗുണ്ടകളെയും ക്രിമിനലുകളെയും നിയോഗിച്ചിരിക്കുകയാണ്. അതൊക്കെ കണ്ട് പേടിച്ചോടില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പോലീസുകാര്‍ക്കിടയിലേക്ക് ഓടിയൊളിക്കുന്നത് മുഖ്യമന്ത്രിയാണ്-സതീശൻ പറഞ്ഞു.