തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ്ഐക്കെതിരേ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവർത്തകർ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു.
എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് വഴിയിൽ തടഞ്ഞു. പിന്നീട് അറസ്റ്റു ചെയ്തു നീക്കി. നന്ദാവനം എആർ ക്യാന്പിനു മുന്നിലും പ്രവർത്തകർ പ്രതിഷേധിച്ചു. എകെജി സെന്ററിലേക്കു നടന്ന മാർച്ചിൽ പങ്കെടുത്ത വനിത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാളയത്തും ബേക്കറി ജംഗ്ഷനിലും പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് എകെജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ചു.
വയനാട്ടിൽ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു.
കോഴിക്കോട്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
കോട്ടയത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ രാത്രി 7.30നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സിപിഎം ഓഫീസിലേക്കു നീങ്ങിയെങ്കിലും സിഐടിയു, മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പഴയ പോലീസ് സ്റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി. ഇതിനിടെ കല്ലേറുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു.
എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് വഴിയിൽ തടഞ്ഞു. പിന്നീട് അറസ്റ്റു ചെയ്തു നീക്കി. നന്ദാവനം എആർ ക്യാന്പിനു മുന്നിലും പ്രവർത്തകർ പ്രതിഷേധിച്ചു. എകെജി സെന്ററിലേക്കു നടന്ന മാർച്ചിൽ പങ്കെടുത്ത വനിത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പാളയത്തും ബേക്കറി ജംഗ്ഷനിലും പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് എകെജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ചു.
വയനാട്ടിൽ പ്രതിഷേധം രാത്രി വൈകിയും തുടരുകയാണ്. മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു.
കോഴിക്കോട്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.
കോട്ടയത്ത് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ രാത്രി 7.30നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സിപിഎം ഓഫീസിലേക്കു നീങ്ങിയെങ്കിലും സിഐടിയു, മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പഴയ പോലീസ് സ്റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി. ഇതിനിടെ കല്ലേറുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു.